ഭോപ്പാൽ: ചിന്ദ്വാരയിൽ തെരഞ്ഞെടുപ്പു റാലിയിൽ പങ്കെടുക്കാൻ ഹെലികോപ്റ്റർ ഇറങ്ങാൻ സൗകര്യമൊരുക്കണമെന്ന ബിജെപി ഉപാധ്യക്ഷൻ ശിവരാജ് സിംഗിന്റെ അപേക്ഷ ജില്ലാ കളക്ടർ ശ്രീനിവാസ ശർമ നിരസിച്ചു. ഇതേത്തുടർന്ന് കളക്ടറെ നീക്കണമെന്ന ആവശ്യവുമായി ശിവരാജ് സിംഗ് തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചു. ഇതിനിടെ, കളക്ടർക്കു വധഭീഷണിയുണ്ടെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. വൈകുന്നേരം അഞ്ചിനുശേഷം ഹെലികോപ്റ്റർ ഇറക്കാനാകില്ലെന്നാണ് കളക്ടർ പറഞ്ഞത്.
പശ്ചിമബംഗാളിൽ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ ഹെലികോപ്റ്റർ ഇറക്കില്ലെന്നു മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞതുപോലെയാണ് മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ഹെലികോപ്റ്റർ ഇറക്കില്ലെന്നു കളക്ടർ പറയുന്നതെന്നു ചൗഹാൻ പറഞ്ഞു.
കളക്ടറേ കേട്ടോളൂ..വരുന്നത് ഞങ്ങളുടെ ദിനങ്ങളാണ്. നിങ്ങൾക്ക് എന്താണു സംഭവിക്കുകയെന്നു കാത്തിരുന്നു കണ്ടോളൂ എന്നു രാത്രി വൈകി ഉമ്രേത്തിൽ നടന്ന തെരഞ്ഞെടുപ്പു റാലിയിൽ മുൻ മുഖ്യമന്ത്രികൂടിയായ ശിവരാജ് സിംഗ് ചൗഹാന് ഭീഷണി മുഴക്കി .
ചിന്ദ്വാരയിൽ ശിവരാജ് സിംഗിന് ഹെലികോപ്റ്റർ അനുമതി നിഷേധിച്ചു
12:52 AM Apr 26, 2019 | Deepika.com