അഹമ്മദാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്തിൽ രേഖപ്പെടുത്തിയത് എക്കാലത്തെയും ഉയർന്ന പോളിംഗ്. 64.11 ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയ പോളിംഗ്. 1967ലെ 63.77 ശതമാനത്തിന്റെ റിക്കാർഡാണു പഴങ്കഥയായത്.
മോദിതരംഗം ആഞ്ഞടിച്ച 2014ൽ 63.6 ആയിരുന്നു പോളിംഗ്. അതേസമയം, സൗരാഷ്ട്ര മേഖലയിൽ പോളിംഗ് കുറവായിരുന്നു. ഇവിടത്തെ എട്ടു മണ്ഡലങ്ങളിൽ അഞ്ചിടത്തും പോളിംഗ് 60 ശതമാനത്തിൽ താഴെയായിരുന്നു. ബിജെപി അധ്യക്ഷൻ അമിത് ഷാ മത്സരിച്ച ഗാന്ധിനഗറിൽ 65.57% പോളിംഗ് രേഖപ്പെടുത്തി. മധ്യ-ദക്ഷിണ ഗുജറാത്തിലായിരുന്നു ഉയർന്ന പോളിംഗ്. വൽസദ് മണ്ഡലത്തിൽ 75.21 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ബർദോളി(73.57%), ഛോട്ടാ ഉദയ്പുർ(73.44%), ഭാറൂച്ച്(73.21%) എന്നിവിടങ്ങളിലും പോളിംഗ് മികച്ചതായിരുന്നു. ആദിവാസി വിഭാഗങ്ങൾക്കു മുൻതൂക്കമുള്ള മണ്ഡലങ്ങളാണിവ.
ഗുജറാത്തിൽ 52 വർഷത്തെ ഉയർന്ന പോളിംഗ്
01:01 AM Apr 25, 2019 | Deepika.com