ബിജെപി എംപി ഉദിത് രാജ് കോണ്‍ഗ്രസിൽ

12:27 AM Apr 25, 2019 | Deepika.com
ന്യൂഡൽഹി: ഡൽഹിയിൽ ഇത്തവണ സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് ഇടഞ്ഞു നിന്നിരുന്ന ബിജെപിയുടെ സിറ്റിംഗ് എംപി ഉദിത് രാജ് കോണ്‍ഗ്രസിൽ ചേർന്നു. കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉദിത് രാജിനെ പാർട്ടിയിലേക്കു സ്വാഗതം ചെയ്തതായി കോണ്‍ഗ്രസ് ട്വിറ്ററിൽ അറിയിച്ചു.

ദളിതർക്കെതിരായ അക്രമണങ്ങളെക്കുറിച്ചു സംസാരിച്ചതുകൊണ്ടാണ് തനിക്കു ബിജെപി സീറ്റ് നിഷേധിച്ചതെന്നാണ് ഉദിത് രാജ് കോണ്‍ഗ്രസിൽ ചേർന്നതിന് ശേഷം പറഞ്ഞത്. ബിജെപി ദളിത് താത്പര്യങ്ങൾക്കു വിരുദ്ധമായാണ് നിൽക്കുന്നത്. ദളിതർ അടിച്ചമർത്തപ്പെടുന്പോൾ ആരും ശബ്ദം ഉയർത്തരുതെന്നതാണ് ബിജെപിയുടെ ആവശ്യമെന്നും ഉദിത് രാജ് കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിലേക്കെത്തിയ ഉദിത് രാജിനെ ഡൽഹി കോണ്‍ഗ്രസ് അധ്യക്ഷ ഷീല ദീക്ഷിതും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുർജേവാലയുമാണ് സ്വീകരിച്ചത്.

ബിജെപി അധ്യക്ഷൻ അമിത്ഷായുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും സംസാരിക്കാൻ ശ്രമിച്ചിട്ടും പ്രതികരണമൊന്നും ഉണ്ടായില്ലെന്നും ഉദിത് രാജ് പറഞ്ഞു. മുതിർന്ന നേതാക്കളായ രാജ്നാഥ് സിംഗും നിതിൻ ഗഡ്കരിയും കാത്തിരിക്കാനാണ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു