ന്യൂഡൽഹി: ഈസ്റ്റർ ദിനത്തിൽ പള്ളികളിൽ അടക്കം ശ്രീലങ്കയിലെ വിവിധ ഭാഗങ്ങളിൽ നടന്ന സ്ഫോടനങ്ങളിൽ ഇന്ത്യ നടുക്കം രേഖപ്പെടുത്തി. സംഭവത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചിച്ചു. തീർത്തും കാടത്തം നിറഞ്ഞ പ്രവർത്തനമാണിതെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ഇത്തരം പ്രവർത്തനങ്ങൾക്ക് ഈ മേഖലയിൽ സ്ഥാനമില്ലെന്ന് അഭിപ്രായപ്പെട്ടു. ശ്രീലങ്കയിലെ ജനങ്ങളോട് ഇന്ത്യ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെയും പരിക്കേറ്റവരുടെയും ഒപ്പം പ്രാർഥിക്കുന്നെന്നും മോദി പറഞ്ഞു.
ശ്രീലങ്കൻ പ്രസിഡന്റുമായും പ്രധാനമന്ത്രിയുമായും ടെലിഫോണിൽ സംസാരിച്ച അദ്ദേഹം ഇന്ത്യയുടെ പിന്തുണ അറിയിച്ചു.
ശ്രീലങ്കയിലെ സ്ഫോടനത്തെ തുടർന്നുള്ള സ്ഥിതിഗതികൾ സൂക്ഷ്മമായി പരിശോധിച്ചു വരികയാണെന്നു കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറിൽ നിന്നു തുടർച്ചയായി വിവരങ്ങൾ ശേഖരിക്കുന്നുണ്ടെ ന്നും ട്വിറ്ററിൽ ഇട്ട കുറിപ്പിൽ സുഷമ വ്യക്തമാക്കി.
ഇന്ത്യ നടുക്കം രേഖപ്പെടുത്തി
12:42 AM Apr 22, 2019 | Deepika.com