കോൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) സ്ഥാനാർഥികൾക്കായി പ്രശസ്ത ബംഗ്ലാദേശി നടൻ ഫിർദോസ് അഹമ്മദ് പ്രചാരണത്തിനെത്തിയത് വിവാദത്തിൽ. ടിഎംസി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി ആരോപിച്ച് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകി. സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആരിസ് അഫ്താബിനെ സമീപിച്ച് ബിജെപി നേതാക്കളായ ജയ് പ്രകാശ് മജുംദാർ, സിസിർ ബജോരിയ എന്നിവർ പരാതി നൽകി. സന്ദർശക വീസയിൽ ഇന്ത്യയിലെത്തിയ വിദേശി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത് ചട്ടവിരുദ്ധമാണെന്ന് ബിജെപി പറഞ്ഞു.
റായ്ഗഞ്ച് മണ്ഡലത്തിലെ സ്ഥാനാർഥി കൻഹയ്ലാൽ അഗർവാളിനായി ബംഗ്ലാദേശി നടൻ ഫിർദോസ്, ബംഗാളി തരാങ്ങളായ അങ്കുഷ്, പായൽ എന്നിവർ ഞായറാഴ്ച റോഡ് ഷോ നടത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതിനെത്തുടർന്നാണ് ബിജെപി നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. സംഭവം വിവാദമായത്തിനെത്തുടർന്ന് ആഭ്യന്തരമന്ത്രാലയം ഫിർദോസിന്റെ വീസ റദ്ദാക്കി നാട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു.
തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിക്കായി ബംഗ്ലാദേശ് നടന്റെ പ്രചാരണം വിവാദത്തിൽ
12:55 AM Apr 17, 2019 | Deepika.com