ബംഗളൂരു: മാണ്ഡ്യ, ഹാസൻ ജില്ലകളിലെ ജെഡിഎസ് നേതാക്കളുടെ വസതികളിലും കന്പനികളിലും ആദായനികുതി ഉദ്യോഗസ്ഥർ ഇന്നലെ റെയ്ഡ് നടത്തി. ജെഡിഎസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ കൊച്ചുമക്കളായ നിഖിലും പ്രജ്വൽ രേവണ്ണയും മത്സരിക്കുന്ന ഇടങ്ങളിലായിരുന്നു റെയ്ഡ്.
റെയ്ഡിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നു കഴിഞ്ഞു. കേന്ദ്ര ഏജൻസികളെ ബിജെപി സർക്കാർ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്നാരോപിച്ച് മാർച്ച് 28ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ജി. പരമേശ്വര എന്നിവർ ആദായനികുതി ഓഫീസിനു മുന്പിൽ പ്രതിഷേധ ധർണ നടത്തിയിരുന്നു.
ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തുന്നവർക്കെതിരേ നടപടി ആവശ്യപ്പെട്ട് ഇലക്ടറൽ ഓഫീസർക്ക് ഇൻകംടാക്സ് പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ ബി.ആർ. ബാലകൃഷ്ണൻ ചീഫ് കത്തെഴുതിയിരുന്നു. ഈ നടപടിക്കു പിന്നാലെയാണ് വീണ്ടും റെയ്ഡ്.
ജെഡിഎസ് നേതാക്കളുടെ ബന്ധുക്കളുടെ വസതികളിൽ ആദായനികുതി റെയ്ഡ്
12:55 AM Apr 17, 2019 | Deepika.com