ന്യൂഡൽഹി: കേന്ദ്രമന്ത്രി മേനക ഗാന്ധിയും മകൻ വരുൺഗാന്ധിയും ലോക്സഭാ മണ്ഡലങ്ങൾ പരസ്പരം മാറി. മേനക സുൽത്താൻപുരിലും വരുൺ പിലിഭിത്തിലും ബിജെപി സ്ഥാനാർഥികളായി മത്സരിക്കും. 2009ൽ വരുൺ പിലിഭിത്തിൽനിന്നാണ് ആദ്യമായി ലോക്സഭയിലെത്തിയത്. അന്ന് മേനകഗാന്ധി ഓൺല മണ്ഡലത്തിലാണു മത്സരിച്ചു വിജയിച്ചത്. അമേഠിയുടെ തൊട്ടടുത്തുള്ള മണ്ഡലമാണു സുൽത്താൻപുർ.
അലാഹാബാദ് സീറ്റിൽ റീത്ത ബഹുഗുണ ജോഷി ബിജെപി സ്ഥാനാർഥിയാകും. നിലവിൽ യുപിയിൽ മന്ത്രിയാണു റീത്ത. ഇവരുടെ അച്ഛൻ എച്ച്.എൻ. ബഹുഗുണ 1971ൽ അലാഹാബാദിൽ വിജയിച്ചു.1984ൽ ബോളിവുഡ് സൂപ്പർസ്റ്റാർ അമിതാഭ് ബച്ചനോട് പരാജയപ്പെട്ടു. മുരളീ മനോഹർ ജോഷിയുടെ മണ്ഡലമായിരുന്ന കാൺപുരിൽ സത്യദേവ് പച്ചൗരിയാണു ബിജെപി സ്ഥാനാർഥി. യുപി ബിജെപി അധ്യക്ഷൻ മഹേന്ദ്രനാഥ് പാണ്ഡെ ചന്ദൗലിയിൽ വീണ്ടും മത്സരിക്കും.
വരുണും മേനകയും മണ്ഡലങ്ങൾ പരസ്പരം മാറി
01:16 AM Mar 27, 2019 | Deepika.com