ഹൈദരാബാദ്: തെലുങ്കാനയിലെ നിസാമാബാദ് ലോക്സഭാ മണ്ഡലത്തിൽ ഇതുവരെ പത്രിക സമർപ്പിച്ചത് 245 പേർ. ഇരുന്നൂറിലധികം മഞ്ഞൾ, ചോളം കർഷകരാണ് നിസാമാബാദിൽ പത്രിക നല്കിയത്. തങ്ങളുടെ ഉത്പന്നങ്ങൾക്ക് ന്യായമായ വില ഉറപ്പുവരുത്താത്ത കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരേയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണു കർഷകർ കൂട്ടത്തോടെ മത്സരിക്കാനിറങ്ങിയിരിക്കുന്നത്.
തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾ കവിതയാണു നിസാമാബാദിലെ സിറ്റിംഗ് എംപി. ഇത്തവണയും കവിത ടിആർഎസ് ടിക്കറ്റിൽ മത്സരിക്കുന്നു.
1,000 പത്രിക സമർപ്പിക്കാനായിരുന്നു കർഷകർ തീരുമാനിച്ചിരുന്നത്. വ്യാഴാഴ്ച സൂക്ഷ്മ പരിശോധന നടക്കും.
നിസാമാബാദിൽ പത്രിക സമർപ്പിച്ചത് 245 പേർ
01:00 AM Mar 26, 2019 | Deepika.com