ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നു ബിജെപിയുടെ തീപ്പൊരി വനിതാ നേതാവ് ഉമാ ഭാരതി. മേയ് മാസം മുതൽ ഗംഗാതീരത്തുകൂടെ 18 മാസം നീളുന്ന തീർഥാടനം നടത്തുകയാണെന്ന് അവർ പറഞ്ഞു. മേയ് അഞ്ചു വരെ ബിജെപിക്കായി പ്രചാരണം നടത്തുമെന്ന് ഉമാ ഭാരതി കൂട്ടിച്ചേർത്തു.
യുപിയിലെ ഝാൻസിയിൽനിന്നാണ് 2014ൽ ഉമാഭാരതി വിജയിച്ചത്. ഝാൻസിക്കു പകരം സുരക്ഷിത സീറ്റിൽ മത്സരിക്കാൻ താത്പര്യമുണ്ടായിരുന്നുവെന്നു റിപ്പോർട്ടുകൾ ഉമാ ഭാരതി നിഷേധിച്ചു. മത്സരിക്കുന്നില്ലെന്ന് 2016ൽ പ്രഖ്യാപിച്ചതാണെന്നും മത്സരിക്കുയാണെങ്കിൽ ഝാൻസിയിലായിരിക്കുമെന്നും ഉമാ ഭാരതി പറഞ്ഞു. 2024 തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്നും അന്ന് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുമെന്നും ഉമാ ഭാരതി കൂട്ടിച്ചേർത്തു.
തീർഥാടനത്തിനു പോവുകയാണ്, മത്സരിക്കാനില്ല: ഉമാ ഭാരതി
12:28 AM Mar 23, 2019 | Deepika.com