ഭുവനേശ്വർ: ഒഡീഷയിലെ കാന്ധമൽ ലോക്സഭാ മണ്ഡലത്തിലെ എംപി പ്രത്യുഷ രാജേശ്വരി സിംഗ് കോൺഗ്രസിലേക്ക്. ഒഡീഷ പിസിസി അധ്യക്ഷൻ നിരഞ്ജൻ പട്നായിക് ആണ് ഇക്കാര്യം അറിയിച്ചത്. സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് പ്രത്യുഷ രാജേശ്വരി ബുധനാഴ്ച ബിജെഡി വിട്ടിരുന്നു.
കാന്ധമൽ ലോക്സഭാ സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിനാൽ പ്രത്യുഷയ്ക്ക് നയാഗഡ് നിയമസഭാസീറ്റ് നല്കിയേക്കും. നയാഗഡ് രാജകുടുംബാംഗമാണ് ഇവർ.
പ്രത്യുഷയെക്കൂടാതെ അർക കേസരി ദേവ്(കാലഹന്ദി), ബലഭദ്ര മാജി(നബരംഗ്പുർ) എന്നീ ബിജെഡി എംപിമാരും പാർട്ടി വിട്ടിരുന്നു. ഇതിൽ ബലഭദ്ര ബിജെപിയിൽ ചേർന്നു. കേസരി ദേവ് ഭാവിതീരുമാനം പ്രഖ്യാപിച്ചിട്ടില്ല.
പ്രത്യുഷ രാജേശ്വരി സിംഗ് എംപി കോൺഗ്രസിലേക്ക്
12:40 AM Mar 22, 2019 | Deepika.com