അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി ശങ്കർ സിംഗ് വഗേലയുടെ ബംഗ്ലാവിൽ അഞ്ചു ലക്ഷം രൂപയുടെ കവർച്ച. പണവും സ്വർണാഭരണങ്ങളുമാണ് മോഷണം പോയത്. വീട്ടുജോലിക്കുനിന്ന നേപ്പാൾ ദന്പതികളായ ശംഭു ഗൂർഖ, ശാരദ എന്നിവർ മോഷണം നടത്തിയതെന്നാണു പരാതി. കഴിഞ്ഞവർഷം ഒക്ടോബറിലായിരുന്നു സംഭവം. എന്നാൽ, വഗേലയുടെ ജീവനക്കാരൻ സൂര്യസിംഗ് ചാവ്ഡ പോലീസിൽ പരാതി നല്കിയത് മാർച്ച് 17നാണ്.
ഗാന്ധിനഗറിലെ പെതാപുർ ഗ്രാമത്തിലാണ് വഗേലയുടെ ബംഗ്ലാവ്. മൂന്നു ലക്ഷം രൂപയും രണ്ടു ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളുമാണു മോഷണം പോയത്. പണം വഗേലയുടെ ഭാര്യയുടെ മുറിയിലാണു സൂക്ഷിച്ചിരുന്നത്.
കോൺഗ്രസ് നേതാവായിരുന്നു വഗേല ഇപ്പോൾ എൻസിപിയിലാണ്. നാലു വർഷം മുന്പ് ബംഗ്ലാവിലെത്തിയ ശംഭുവും ഭാര്യയും മക്കളും ബംഗ്ലാവിനു സമീപത്തായിരുന്നു താമസിച്ചിരുന്നത്. ശംഭു ഉടൻ ഇന്ത്യയിലെത്തുമെന്ന് പറഞ്ഞുവെന്ന് പെതാപുർ പോലീസ് ഇൻസ്പെക്ടർ എ.ജി. അനുർകർ പറഞ്ഞു.
വഗേലയുടെ ബംഗ്ലാവിൽനിന്ന് അഞ്ചുലക്ഷം രൂപയുടെ കവർച്ച
12:26 AM Mar 19, 2019 | Deepika.com