കായികവേദിയിൽ നിന്നു തെരഞ്ഞെടുപ്പ് ഗോദയിലേക്ക്

12:52 AM Mar 18, 2019 | Deepika.com
ന്യൂഡൽഹി: കളിക്കളത്തിൽ രാജ്യത്തിനുവേണ്ടി വിയർപ്പൊഴുക്കിയ ഒരുപിടി താരങ്ങൾ ഇത്തവണ തെരഞ്ഞെടുപ്പു വിജയത്തിനായുള്ള പോരാട്ടത്തിലാണ്. രാജ്യാന്തര ഷൂട്ടിംഗ് താരവും കേന്ദ്രമന്ത്രിയുമായ രാജ്യവർധൻ സിംഗ് റാത്തോഡ്, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കീർത്തി ആസാദ്, മുൻ ഓപ്പണർ നവ്ജോത് സിംഗ് സിദ്ദു തുടങ്ങുന്ന പട്ടികയിൽ ഗൗതംഗംഭീറിനെപ്പോലുള്ള പുതുമുഖങ്ങളും ഇടംപിടിക്കാൻ സാധ്യതയേറി. മുൻ ഓപ്പണിംഗ് ബാറ്റ്സ്മാനായ ഗംഭീറിനെ ഡൽഹിയിൽനിന്നു മത്സരിപ്പിക്കാൻ ബിജെപി ശ്രമിച്ചുവരികയാണ്.

കളിക്കളത്തിലെന്ന പോലെ രാഷ്‌ട്രീയത്തിലും കായികതാരങ്ങൾക്ക് ഏറെ സംഭാവന ചെയ്യാനാകുമെന്നാണ് തന്‍റെ അഭിപ്രായമെന്ന് റാത്തോഡ് പറയുന്നു. ഒളിന്പിക്സ് വെള്ളി മെഡൽ ജേതാവായ റാത്തോഡ് കായിക-വാർത്താ വിതരണ മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചപ്പോഴും മോശമാക്കിയില്ല.

ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ ഇന്ത്യൻ ഓപ്പണർ കീർത്തി ആസാദ്, മുൻ ഫുട്ബോൾ താരം പ്രസൂൺ ബാനർജി (തൃണമൂൽ കോൺഗ്രസ്) ദേശീയ ഷൂട്ടിംഗ് താരം കലികേഷ് നാരായൺ സിംഗ് ദേവ് (ബിജെഡി) തുടങ്ങിയവർ 16-ാം ലോക്സഭയിൽ അംഗങ്ങളായിരുന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ 2009 ൽ മൊറാദാബാദിൽ വിജയിച്ചു. 2014ൽ രാജസ്ഥാനിലെ ടോങ്ക്-സവായ് മധേപുർ മണ്ഡലത്തിൽ ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടു. ഇത്തവണ തെലുങ്കാനയിൽ അസ്ഹർ മത്സരിച്ചേക്കും.

എൺപതുകളുടെ തുടക്കത്തിലാണ് രാഷ്‌ട്രീയത്തിലേക്കൊരു കൈ നോക്കാൻ കളിക്കളത്തിൽനിന്നു ശ്രമം തുടങ്ങുന്നത്. ലോകകപ്പിലും ഒളിന്പിക്സിലും മിന്നും പ്രകടനം കാഴ്ചവച്ച ഇന്ത്യയുടെ ഹോക്കി ടീമിൽ അംഗമായിരുന്ന അസ്‌ലം ഷേർഖാനാണ് ആ താരം. 1984 ലെ തെരഞ്ഞെടുപ്പിലാണ് അദ്ദേഹം ആദ്യമായി മത്സരിക്കുന്നതും ജയിക്കുന്നതും. മധ്യപ്രദേശിലെ ബേട്ടുൽ മണ്ഡലത്തിൽനിന്ന് 1991 ലും കോൺഗ്രസ് ടിക്കറ്റിൽ വിജയം ആവർത്തിച്ചെങ്കിലും തുടർന്നു നാലു തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടു.

തൊട്ടുപിന്നാലെ വന്നത് ചേതൻ ചൗഹാനാണ്. സുനിൽ ഗാവസ്കറിനൊപ്പം ഒട്ടേറെത്തവണ ഇന്ത്യക്കുവേണ്ടി ഇന്നിംഗ്സ് തുറന്ന ചൗഹാൻ ബിജെപിക്കുവേണ്ടി 1991 ലും 1998 ലും അംറോഹ സീറ്റിൽ നിന്ന് വിജയിച്ചു. 2004ൽ ഇന്ത്യയുടെ മധ്യദൂര ഓട്ടക്കാരി ജ്യോതിർമയി സിക്ദർ ബംഗാളിലെ കൃഷ്ണനഗർ മണ്ഡലത്തിൽനിന്ന് ലോക്സഭയിലെത്തി. ഇന്ത്യയുടെ മധ്യനിര ബാറ്റ്സ്മാനായിരുന്ന മുഹമ്മദ് കൈഫ് 2014ൽ യുപിയിലെ ഫുൽപുരിൽ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. ഇന്ത്യൻ ഫുട്ബോളിലെ മിന്നുംതാരം ബൈചുംഗ് ബൂട്ടിയയാണ് കളിക്കളത്തിൽനിന്ന് തെരഞ്ഞെടുപ്പ് ഗോദയിലെത്തിയ മറ്റൊരു താരം. 2014 ൽ തൃണമൂൽ ടിക്കറ്റിൽ ജനവിധി തേടിയെങ്കിലും വിജയം സ്വന്തമാക്കാൻ ബൂട്ടിയയ്ക്കു കഴിഞ്ഞില്ല. തുടർന്ന് ടിഎംസി ഉപേക്ഷിച്ച് സിക്കിമിൽ അദ്ദേഹം സ്വന്തം പാർട്ടി രൂപീകരിച്ചു. മുൻ ദേശീയ നീന്തൽതാരവും ചലച്ചിത്രതാരവുമായ നഫീസ അലിയും രാഷ്‌ട്രീയത്തിൽ ജനവിധി തേടിയെങ്കിലും രണ്ടുതവണ പരാജയം രൂചിച്ചതോടെ തെരഞ്ഞെടുപ്പ് ഗോദയിൽനിന്ന് വിടവാങ്ങുകയായിരുന്നു.

താരങ്ങൾ മാത്രമല്ല അവരുടെ അടുത്ത ബന്ധുക്കളും സജീവരാഷ്‌ട്രീയത്തിൽ ഒരു കൈ നോക്കാനുള്ള ശ്രമത്തിലാണ്. ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവ സോളങ്കി അടുത്തിടെയാണു ബിജെപിയിൽ ചേർന്നത്. പത്മാവത് എന്ന സിനിമയ്ക്കെതിരേ പ്രതിഷേധം സംഘടിപ്പിച്ച കർണിസേനയുടെ വനിതാവിഭാഗം നേതാവ് കൂടിയാണ് റിവ.