ചൊവ്വാഴ്ച ഗുജറാത്തിലെ ഗാന്ധിനഗറിനടുത്ത അദലാജ് ഗ്രാമത്തിൽ പ്രിയങ്ക ഗാന്ധി കോൺഗ്രസിന്റെ ജനസങ്കല്പ റാലിയിൽ പ്രസംഗിച്ചു. പ്രിയങ്കയുടെ ആദ്യരാഷ്ട്രീയ പ്രസംഗം എന്ന പ്രാധാന്യമാണ് അതിനുള്ളത്.
എട്ടു മിനിറ്റ് മാത്രം നീണ്ട പ്രസംഗത്തിൽ ഒരു പ്രധാന വസ്തുതകൂടിയുണ്ട്. സാധാരണ പൊതുപ്രസംഗങ്ങളുടെ തുടക്കംപോലെയായിരുന്നില്ല അത്. മേരേ ഭായിയോം ഔർ ബഹനോം (സഹോദരന്മാരേ, സഹോദരിമാരേ) എന്നാണു ഹിന്ദി പ്രസംഗങ്ങൾ തുടങ്ങുക. പ്രിയങ്ക തുടങ്ങിയത് മേരീ ബഹനോം ഔർ മേരേ ഭായിയോം (സഹോദരിമാരേ, സഹോദരന്മാരേ) എന്ന്.
ചെറുതെങ്കിലും സുപ്രധാനമാണ് ഈ മാറ്റം എന്നാണ് ആസാമിലെ സിൽചാറിൽ നിന്നുള്ള ലോക്സഭാംഗം സുഷ്മിത ദേവ് ട്വീറ്റ് ചെയ്തത്. മഹിളാ കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് കൂടിയാണു സുഷ്മിത.
സുഷ്മിതയുടെ പോസ്റ്റിനു താഴെ പ്രിയങ്ക ഇങ്ങനെ എഴുതി: ആരും അതു ശ്രദ്ധിച്ചില്ലെന്നാ ഞാൻ കരുതിയത്.
ഇന്ത്യൻ രാഷ്ട്രീയത്തിലെ പുതിയ താരം സ്ത്രീകളെ സംവരണ പട്ടികയ്ക്കും അപ്പുറത്തേക്കു കയറ്റി പ്രതിഷ്ഠിക്കുകയാണ്.
“സഹോദരിമാരേ...’’ മുന്നിലാക്കി പ്രിയങ്കാ ഗാന്ധി
02:08 AM Mar 15, 2019 | Deepika.com