ജയ്പുർ: ജയ്പുർ സെൻട്രൽ ജയിലിൽ പാക് തടവുകാരനെ സഹതടവുകാർ കല്ലിനിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ജയിൽ സൂപ്രണ്ട് സഞ്ജയ് യാദവ്, ഡെപ്യൂട്ടി ജയിലർ ജഗദീഷ് ശർമ എന്നിവരെ സ്ഥാനത്തുനിന്നു നീക്കി. ഹെഡ് വാർഡർ ഭയ്യനാഥ് ശർമ, വാർഡർ രാംസ്വരൂപ് എന്നിവരെ സസ്പെൻഡ് ചെയ്തു.
രാജസ്ഥാനിലെ വിവിധ ജയിലുകളിലുള്ള പാക് തടവുകാരുടെ സുരക്ഷ വർധിപ്പിച്ചു. 16 പാക് തടവുകാരാണു രാജസ്ഥാൻ ജയിലുകളിലുള്ളത്. ബിക്കാനീറിലും ജയ്പുരിലും അഞ്ചു വീതവും ജോധ്പുരിൽ രണ്ടും ശ്രീഗംഗാനഗറിൽ മൂന്നും കോട്ടയിൽ ഒന്നും പാക് തടവുകാരാണുള്ളത്. ഇവരെ പ്രത്യേക ബാരക്കുകളിൽ പാർപ്പിക്കാൻ തീരുമാനമായി. ബുധനാഴ്ച ടിവി കാണുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിലാണു ശക്റുള്ള (50) എന്ന പാക് തടവുകാരൻ കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് തടവുപുള്ളികളായ അജിത്, മനോജ്, കുൽവേന്ദ്ര, ഭജൻ മീണ എന്നിവർക്കെതിരേ പോലീസ് കേസെടുത്തു.
പാക് തടവുകാരുടെ സുരക്ഷ വർധിപ്പിച്ചു
12:36 AM Feb 23, 2019 | Deepika.com