ന്യൂഡൽഹി: മൂന്നു തവണ തലാക്ക് ചൊല്ലി വിവാഹബന്ധം വേർപെടുത്തുന്നത് ക്രിമിനൽ കുറ്റമാക്കുന്നതിനുള്ള ഓർഡിനൻസിനു രാഷ്ട്രപതിയുടെ അംഗീകാരം. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിൽ രാജ്യസഭയുടെ കടന്പ കടക്കാതിരുന്നതിനെത്തുടർന്നാണ് കേന്ദ്ര സർക്കാർ ഓർഡിനൻസ് കൊണ്ടുവരുന്നത്. ബില്ലിൽ ഓർഡിനൻസ് കൊണ്ടുവരാൻ ബുധനാഴ്ച ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.
മുത്തലാക്ക് ക്രിമിനൽ കുറ്റമാക്കുന്നതിനുള്ള ഓർഡിനൻസ് ഒരു വർഷത്തിനിടെ ഇതു മൂന്നാമത്തെ തവണയാണ് പുറത്തിറക്കുന്നത്. ബിൽ ജൂണ്‍ മൂന്നിനു ലോക്സഭ പാസാക്കിയെങ്കിലും രാജ്യസഭയിലെത്തിയതോടെ പരിഗണനയ്ക്കെടുക്കാതിരിക്കുകയായിരുന്നു. ഭൂരിപക്ഷമായ പ്രതിപക്ഷം ബില്ലിനെ എതിർക്കുന്നതിനാലാണിത്. മുത്തലാക്ക് ചൊല്ലുന്ന പുരുഷന് മൂന്നു വർഷം വരെ ജയിൽ ശിക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥ ബില്ലിൽ ഉൾപ്പെടുത്തിയതിനെയാണു പ്രതിപക്ഷം എതിർക്കുന്നത്. ബില്ല് പാസാക്കിയ ലോക്സഭ കാലാവധി പൂർത്തിയാക്കുന്നതിനാൽ ഈ ബിൽ ഇനിയും രാജ്യസഭയ്ക്കു പരിഗണിക്കാനുമാവില്ല.
മുത്തലാക്ക്: ഓർഡിനൻസിന് രാഷ്ട്രപതിയുടെ അംഗീകാരം
12:29 AM Feb 22, 2019 | Deepika.com