ന്യൂഡൽഹി: 3600 കോടി രൂപയുടെ അഗസ്ത വെസ്റ്റ് ലാൻഡ് ഹെലികോപ്റ്റർ ഇടപാടു കേസിൽ അറസ്റ്റിലായ മുഖ്യ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിന്റെ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി. സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമാണ് മിഷേലിനെതിരേയുള്ള കേസ് അന്വേഷിക്കുന്നത്.
ദുബായിൽനിന്ന് ഡൽഹിയിലെത്തിച്ച മിഷേലിനെ കഴിഞ്ഞവർഷം ഡിസംബർ 22നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
മിഷേലിന്റെ ജാമ്യാപേക്ഷ തള്ളി
12:53 AM Feb 17, 2019 | Deepika.com