ന്യൂഡൽഹി: ചാരപ്രവർത്തനം ആരോപിച്ച് ഇന്ത്യൻ നയതന്ത്രജ്ഞൻ കുൽഭൂഷണ് യാദവിനു വധശിക്ഷ നൽകിയ പാക്കിസ്ഥാൻ സൈനിക കോടതി വിധിക്കെതിരേ അന്താരാഷ്ട്ര കോടതിയിൽ ഇന്ത്യയുടെ വാദം നാളെ തുടങ്ങും. കുൽഭൂഷണെതിരായ വധശിക്ഷ റദ്ദാക്കണമെന്ന് ഇന്ത്യ വാദിക്കും. ചൊവ്വാഴ്ചയാണ് പാക്കിസ്ഥാന്റെ എതിർവാദം.
പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായ പശ്ചാത്തലത്തിൽ നാളത്തെ കോടതി നടപടികൾ ആഗോള ശ്രദ്ധ നേടും. കുൽഭൂഷണ് കേസിലെ നാളെ തുടങ്ങുന്ന വാദത്തിനായി ഇന്ത്യയിൽനിന്നു മുതിർന്ന അഭിഭാഷകനായ ഹരീഷ് സാൽവേയും ഉദ്യോഗസ്ഥരും ഹേഗിലേക്കു പോയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. സാൽവേയുടെ നേതൃത്വത്തിൽ ഇന്നു കോടതിയിൽ ഹാജരാകുന്ന ഇന്ത്യൻ സംഘത്തിൽ മലയാളിയായ അംബാസഡർ വേണു രാജാമണിയുമുണ്ട്. നെതർലൻഡ്സിലെ ഹേഗിലുള്ള ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റീസിൽ വേണു രാജാമണിയാണ് ഇന്ത്യയുടെ ഒൗദ്യോഗിക പ്രതിനിധി.
2016 മാർച്ച് മൂന്നിനാണ് കുൽഭൂഷണ് യാദവിനെ ചാരപ്രവർത്തനം ആരോപിച്ച് പാക്കിസ്ഥാൻ അറസ്റ്റ് ചെയ്തത്. ഇറാനിൽ വച്ച് അനധികൃതമായാണ് യാദവിനെ പിടിച്ചതെന്നാണ് ഇന്ത്യ യുടെ വാദം. എന്നാൽ, ഇറാനിൽ നിന്ന് പാക്കിസ്ഥാനിലേക്കു കടന്നയുടനെയാണ് പിടിച്ചതെന്നു പാക്കിസ്ഥാൻ പറയുന്നു. വിയന്ന ഉടന്പടി ലംഘിച്ച് നയതന്ത്രജ്ഞന് കോണ്‍സുലാർ സഹായം പോലും പാക്കിസ്ഥാൻ നിഷേധിച്ചത് ഇന്ത്യ ചൂണ്ടിക്കാട്ടും.
കുൽഭൂഷണ് വധശിക്ഷ: പാക് വിധിക്കെതിരേ അന്താരാഷ്ട്ര കോടതിയിൽ ഇന്ത്യയുടെ വാദം നാളെ
12:53 AM Feb 17, 2019 | Deepika.com