അമരാവതി: ആന്ധ്രപ്രദേശിലെ മുന്നോക്ക വിഭാഗമായ കാപുവിന് അഞ്ചു ശതമാനം സംവരണം നല്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.
മുന്നോക്ക വിഭാഗക്കാരിലെ സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് കേന്ദ്ര സർക്കാർ അനുവദിച്ച പത്തു ശതമാനം സംവരണത്തിൽനിന്നാണു കാപുവിനു സംവരണം നല്കുന്നത്. മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവാണ് ഇക്കാര്യം അറിയിച്ചത്.
കാപു വിഭാഗത്ത ഒബിസിയിൽ ഉൾപ്പെടുത്തി സംവരണം നല്കുമെന്നു 2014ൽ തെലുങ്കു ദേശം പാർട്ടി വാഗ്ദാനം ചെയ്തിരുന്നു. കാപു വിഭാഗത്തിന് അഞ്ചു ശതമാനം സംവരണ നല്കുന്ന ബിൽ 2017 ഡിസംബറിൽ നിയമസഭ പാസാക്കിയിരുന്നു. ബിൽ കേന്ദ്ര സർക്കാരിനു കൈമാറിയെങ്കിലും സംവരണത്തിന് അനുമതി നല്കിയിരുന്നില്ല. ആന്ധ്രയിൽ 15 ശതമാനത്തോളം കാപു വിഭാഗമാണ്.
കാപു വിഭാഗത്തിന് 5% സംവരണം
12:33 AM Jan 23, 2019 | Deepika.com