സബ്സിഡികൾക്കു പകരം കർഷകർക്കു നേരിട്ടു പണം

12:30 AM Jan 22, 2019 | Deepika.com
ന്യൂഡൽഹി: ദുരിതങ്ങളിൽ വലഞ്ഞ് ഇടഞ്ഞുനിൽക്കുന്ന കർഷകരെ വരുതിയിലാക്കാൻ പുതിയ തന്ത്രവുമായി മോദി സർക്കാർ. വിവിധ കാർഷിക സബ്സിഡികൾ ഒരുമിപ്പിച്ചു കർഷകർക്കു നേരിട്ടു പണം നൽകാനുള്ള പദ്ധതിയാണ് സർക്കാർ രൂപീകരിക്കുന്നത്.

രാസവളം സബ്സിഡി ഉൾപ്പെടെ ഏകോപിപ്പിക്കും എന്നാണു വിവരം. ഇപ്പോഴുള്ള സബ്സിഡികൾക്കു പുറമേ 70,000 കോടി രൂപ ഇതിനു മുടക്കുമെന്നാണു കണക്കുകൂട്ടൽ. നരേന്ദ്ര മോദി സർക്കാരിന്‍റെ ഒടുവിലത്തെ ബജറ്റിൽ ഈ പദ്ധതി പ്രഖ്യാപനം ഉണ്ടാകും. ഫെബ്രുവരി ഒന്നിനാണു ബജറ്റ്.

മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ഛത്തിസ്ഗഡിലെയും കർഷക ദുരിതമാണ് ഇവിടങ്ങളിലെ ഭരണം നഷ്ടപ്പെടുത്തിയത് എന്ന തിരിച്ചറിവിലാണ് പുതിയ നീക്കം. പ്രതിപക്ഷം കർഷക പ്രക്ഷോഭങ്ങൾ മുതലെടുക്കുന്നുണ്ട്.

വായ്പകൾ എഴുതിത്തള്ളുക എന്ന ആശയത്തോടു മോദിക്കു യോജിപ്പില്ല. പകരമാണു കർഷകർക്കു നേരിട്ടു പണം ലഭിക്കുന്ന പദ്ധതി എന്ന നിലയിൽ ഇത് അവതരിപ്പിക്കാനൊരുങ്ങുന്നത്. പണം നേരിട്ട് കർഷകന്‍റെ കൈകളിലെത്തിയാൽ വിപണിയിൽ അതിന്‍റെ പ്രതിഫലനമുണ്ടാകുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു. ഈ ആശയം പുതിയതല്ല. വളം, വൈദ്യുതി എന്നിവയ്ക്കുള്ള സബ്സിഡികളും വിള ഇൻഷ്വറൻസും നിർത്തലാക്കി പണം നേരിട്ടു കർഷകരിലെത്തിക്കണമെന്ന് നീതി ആയോഗ് നേരത്തേ നിർദേശിച്ചിരുന്നു. തെലുങ്കാന, ഒഡീഷ സർക്കാരുകൾ ഇതു ചെറിയ മാറ്റങ്ങളോടെ നടപ്പാക്കിയിരുന്നു. ഈ പദ്ധതിക്കു രണ്ടുലക്ഷം കോടി രൂപ പ്രതിവർഷം വേണ്ടിവരുമെന്നാണു നേരത്തേ കണക്കാക്കിയിരുന്നു. എന്നാൽ മറ്റ് സബ്സിഡികൾ ഇല്ലാതാക്കിയാൽ 70,000 കോടികൂടി മതിയാകുമെന്നാണ് ഇപ്പോൾ പറയുന്നത്.

കർഷകർക്കു നേരിട്ടു പണം നൽകുന്നതോടെ കർഷകരുടെ വരുമാനം ഇരട്ടിക്കുമെന്നാണു വിലയിരുത്തൽ. സബ്സിഡി വിതരണത്തിലെ വീഴ്ചകളും ചോർച്ചയും തടയാൻ കഴിയുമെന്നും വിലയിരുത്തുന്നു. ഗുണഭോക്താക്കളുടെ ഭൂമി വിവരം ശേഖരിക്കുന്നതും മറ്റും ഈ പദ്ധതിയിലെ വെല്ലുവിളിയാണ്. പാട്ടകൃഷിക്ക് എങ്ങനെ സഹായം നല്കും എന്നതും വ്യക്തമല്ല.