ന്യൂഡൽഹി/ഷില്ലോംഗ് : മേഘാലയയിലെ ഖനിദുരന്തത്തിൽ ജീവൻ നഷ്ടമായ ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഴുകിയ നിലയിലായതിനാൽ മൃതദേഹം പുറത്തെടുത്തിട്ടില്ല.
മെഡിക്കൽ വിദഗ്ധരുമായുള്ള കൂടിയലോചനകൾക്കൊപ്പം സംസ്ഥാനസർക്കാരിന്റെ നിർദേശത്തിനും കാത്തിരിക്കുകയാണ് രക്ഷാപ്രവർത്തകർ. ഈസ്റ്റ് ജയിൻതിയ ജില്ലയിലെ എലിമടകൾക്കു സമാനമായ അനധികൃത ഖനിയിൽ കഴിഞ്ഞ ഡിസംബർ 13 നാണു 15 തൊഴിലാളികള്‍ കുടങ്ങിയത്. പ്രദേശത്തെ തൊഴിലാളികളും ദേശീയ ദുരന്തനിവാരണസേനയും(എൻഡിആർഎഫ്) നാവികസേനയും ഉൾപ്പെടെയാണ് തെരച്ചിൽ നടത്തുന്നത്.
370 അടിയോളം താഴ്ചയുള്ള ഖനിയിലെ ഏകദേശം 200 അടിയോളം താഴ്ചയുള്ള ഭാഗത്താണു മൃതദേഹം കണ്ടെത്തിയത്.
ഖനി അപകടം: ഒരാളുടെ മൃതദേഹം കണ്ടെത്തി, പുറത്തെടുത്തില്ല
12:31 AM Jan 18, 2019 | Deepika.com