ന്യൂഡൽഹി: സിബിഐ ഇടക്കാല ഡയറക്ടറായി എം. നാഗേശ്വര റാവുവിനെ നിയമിച്ചതിനെതിരേയുള്ള ഹർജിയിൽ അടിയന്തര വാദം കേൾക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. കേസ് അടുത്ത ആഴ്ച പരിഗണിച്ചേക്കാമെന്നാണ് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ് വാക്കാൽ പറഞ്ഞത്.
കോമണ്‍ കോസ് എന്ന എൻജിഒയും ആക്ടിവിസ്റ്റ് അഞ്ജലി ഭരദ്വാജുമാണ് മുതിർന്ന അഭിഭാകൻ പ്രശാന്ത് ഭൂഷൻ മുഖേന ഇടക്കാല ഡയറക്ടറുടെ നിയമനത്തിനെതിരേ ഹർജി നൽകിയിരിക്കുന്നത്. കേന്ദ്ര സർക്കാർ സിബിഐയുടെ സ്വതന്ത്ര സംവിധാനത്തെ തകർത്തു കൊണ്ടാണ് നിയമ വിരുദ്ധമായ ഇടക്കാല ഡയറക്ടറെ നിയമിച്ചിരിക്കുന്നതെന്നും ഹർജിയിൽ കുറ്റപ്പെടുത്തുന്നു.
സിബിഐ: ഹർജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി
02:14 AM Jan 17, 2019 | Deepika.com