കംപ്യൂട്ടറിൽ കടന്നുകയറ്റം: കേന്ദ്രത്തിനു നോട്ടീസ്

01:22 AM Jan 15, 2019 | Deepika.com
ന്യൂഡൽഹി: രാജ്യത്തെ എല്ലാവരുടെയും കംപ്യൂട്ടറുകളിൽനിന്ന് പത്ത് അന്വേഷണ ഏജൻസികൾക്ക് നിർബാധം വിവരങ്ങൾ ശേഖരിക്കാമെന്ന സർക്കാർ വിജ്ഞാപനത്തിൽ വിശദീകരണം തേടി സുപ്രീംകോടതി.

സർക്കാർ നടപടി ഇടക്കാലത്തേക്ക് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീകോടതി തള്ളി. കഴിഞ്ഞ ഡിസംബർ 20നാണ് വിജ്ഞാപനം പുറത്തിറക്കിയത്. വിഷയത്തിൽ ആറ് ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകണം എന്നാവശ്യപ്പെട്ടു ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് കേന്ദ്ര സർക്കാരിന് നോട്ടീസയച്ചു.

സ്വകാര്യതയ്ക്കുള്ള മൗലിക അവകാശത്തിന്മേലുള്ള കടന്നാക്രമണമാണ് സർക്കാർ നീക്കമെന്നു ചൂണ്ടിക്കാട്ടി നിരവധി പരാതികളാണു സുപ്രീംകോടതിക്കു മുന്നിലെത്തിയത്. 2017ൽ ഒന്പതംഗ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് സ്വകാര്യത ഓരോ പൗരന്‍റെയും മൗലികാവകാശകമാക്കി മാറ്റിയിട്ടുണ്ട്. ഭരണഘടന 21-ാം അനുച്ഛേദത്തിലെ ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ളഅവകാശത്തിന്‍റെ ഭാഗമാണിത്. അതോടൊപ്പം തന്നെ ഓരോ പൗരന്‍റെയും വിവര സ്വകാര്യതയും ഉറപ്പു വരുത്തണമെന്നു സുപ്രീംകോടതി നിർദേശിച്ചിരുന്നു.