ന്യൂഡൽഹി: മേഘാലയയിൽ ഖനിയിൽ കുടുങ്ങിയവരെ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ കൂടുതൽ വിദഗ്ധ സംവിധാനങ്ങളോടെ തുടരണമെന്നു സുപ്രീംകോടതി. “രക്ഷാ പ്രവർത്തനങ്ങൾ തുടരൂ, കുറച്ചെങ്കിലും ആളുകൾ ജീവിച്ചിരുപ്പുണ്ടാകാം, അത്ഭുതങ്ങൾ തന്നെ സംഭവിച്ചേക്കാം’ എന്നുമാണ് സുപ്രീംകോടതി ഇന്നലെ കേന്ദ്ര സർക്കാരിനോടും മേഘാലയ സർക്കാരിനോടും നിർദേശിച്ചത്.
ജസ്റ്റീസ് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർദേശം. ആളുകൾ അനധികൃത ഖനികൾ നടത്തിക്കൊണ്ടിരുന്നപ്പോഴും ഉദ്യോഗസ്ഥർ കണ്ണടച്ചിരിക്കുകയും ചെയ്തപ്പോൾ സർക്കാർ എന്ത് ചെയ്യുകയായിരുന്നു എന്നും ജസ്റ്റീസ് എ.കെ. സിക്രി ചോദിച്ചു.
ഖനിയപകടം: രക്ഷാപ്രവർത്തനം തുടരണമെന്ന് സുപ്രീംകോടതി
12:44 AM Jan 12, 2019 | Deepika.com