മുംബൈ: മഹാരാഷ്ട്രയിലെ എട്ടു ലോക്സഭാ സീറ്റുകളുടെ കാര്യത്തിൽ കോൺഗ്രസ്-എൻസിപി കക്ഷികൾക്കു തീരുമാനമെടുക്കാനായില്ല.
യവത്മാൽ, വാഷിം, ബുൽധാന, നന്ദുർബാർ, റാവേർ, അഹമ്മദ്നഗർ, രത്നഗിരി-സിന്ധുദുർഗ്, പൂന സീറ്റുകളിലാണു സമവായമുണ്ടാകാത്തത്. ഈ സീറ്റുകളുടെ കാര്യത്തിൽ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയും എൻസിപി നേതാവ് പ്രഫുൽ പട്ടേലും വീണ്ടും ചർച്ച നടത്തും.
ബുധനാഴ്ച എൻസിപി അധ്യക്ഷൻ ശരത് പവാറും കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയും ചർച്ച നടത്തിയിരുന്നു.
40 സീറ്റുകളുടെ കാര്യത്തിൽ കോൺഗ്രസും എൻസിപിയും ധാരണയായിട്ടുണ്ട്. 2അഹമ്മദ്നഗർ സീറ്റിൽ മകനെ മത്സരിപ്പിക്കാൻ പ്രതിപക്ഷനേതാവ് രാധാകൃഷ്ണ വിഖേ പാട്ടീലിനു താത്പര്യമുണ്ട്. എന്നാൽ സീറ്റ് വിട്ടുനല്‍കാൻ എൻസിപി തയാറല്ല. 2014ൽ കോൺഗ്രസ്-എൻസിപി സഖ്യം ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണ് ഏറ്റുവാങ്ങിയത്. എൻസിപിക്ക് നാലും കോൺഗ്രസിന് രണ്ടും സീറ്റാണു ലഭിച്ചത്.
മഹാരാഷ്ട്രയിലെ എട്ടു സീറ്റുകൾ കീറാമുട്ടി
01:27 AM Jan 11, 2019 | Deepika.com