ജയ്പുർ: പ്രസവത്തിനിടെ പുരുഷ നഴ്സ് ശക്തിയായി പുറത്തേക്കു വലിച്ചതിനെത്തുടർന്നു ശിശു രണ്ടായി മുറിഞ്ഞു. മുറിഞ്ഞ തലഭാഗം ഗർഭപാത്രത്തിൽ കുടുങ്ങി. ദീക്ഷ എന്ന യുവതിയുടെ ശിശുവിനാണ് ദാരുണാന്ത്യമുണ്ടായത്. രാജസ്ഥാനിലെ ജയ്സാൽമേറിനു സമീപം രാംഗഡിലെ സർക്കാർ ആശുപത്രിയിലാണു സംഭവം. ഡോക്ടർമാരെത്തി പരിശോധിച്ചപ്പോൾ ശിശുവിന്റെ തല മുറിഞ്ഞ് ഗർഭപാത്രത്തിൽ കുടുങ്ങിയതായി കണ്ടെത്തി.
ഗർഭപാത്രത്തിൽ കുടുങ്ങിയ കുഞ്ഞിന്റെ മറുപാതിയുംകൊണ്ട് മറ്റൊരു ആശുപത്രിയിലേക്ക് തന്നെ റഫർ ചെയ്തുവെന്നു കുട്ടിയുടെ മാതാവായ ദീക്ഷ പറഞ്ഞു.തന്നെ അറിയിക്കാതെ ആശുപത്രി ജീവനക്കാർ പ്രസവമെടുക്കുകയായിരുന്നുവെന്നു രാംഗഡ് ആശുപത്രി ഇൻ ചാർജ് ഡോ. നിഖിൽ ശർമ പറഞ്ഞു. കുഞ്ഞിന്റെ മാതാപിതാക്കളെ വിവരമറിയിക്കാതെ ശരീരഭാഗം മോർച്ചറിയിലേക്കു മാറ്റുകയാണ് ആശുപത്രി ജീവനക്കാർ ചെയ്തത്.
പ്രസവം നടന്നെന്നും മറുപിള്ള ഗർഭപാത്രത്തിൽ കുടുങ്ങിക്കിടക്കുകയാണെന്നുമാണ് ആശുപത്രിവൃത്തങ്ങൾ നേരത്തേ അറിയിച്ചിരുന്നതെന്നു കുട്ടിയുടെ അച്ഛൻ തിലോക് ഭട്ടി ആരോപിച്ചു. ഉമൈദ് ആശുപത്രിയിലെത്തിയപ്പോളാണു യഥാർഥ സംഭവം ഇവരറിയുന്നത്. തുടർന്ന് ദന്പതിമാർ പരാതിയുമായി പോലീസിനെ സമീപിച്ചു. രണ്ടു ജീവനക്കാർക്കെതിരേ പോലീസ് കേസെടുത്തു. പുരുഷ നഴ്സിനെ പോലീസ് ചോദ്യം ചെയ്തു. രാംഗഡ് ആശുപത്രിയിൽ പോലീസ് നടത്തിയ പരിശോധനയിൽ കുട്ടിയുടെ പുറത്തുവന്ന ശരീരഭാഗം പോലീസ് കണ്ടെടുത്തു.
പ്രസവത്തിനിടെ നഴ്സ് വലിച്ച ശിശു രണ്ടായി മുറിഞ്ഞു; തല ഗർഭപാത്രത്തിൽ കുടുങ്ങി
12:00 AM Jan 11, 2019 | Deepika.com