ബംഗളൂരു: കർണാടക പിന്നോക്കവിഭാഗമന്ത്രി പുട്ടരംഗഷെട്ടിയുടെ വിധാൻസൗധയിലെ ഓഫീസ് ക്ലാർക്ക് നാലു കോൺട്രാക്ടർമാരിൽനിന്ന് കോഴവാങ്ങിയ 25.76 ലക്ഷം രൂപ കണ്ടെടുത്തതായി പോലീസ്.
ജനുവരി നാലിന് പണമടങ്ങിയ ബാഗുമായി സെക്രട്ടേറിയറ്റിനു പുറത്തുവന്ന ക്ലാർക്ക് മോഹൻ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അനന്തു,നന്ദു, ശ്രീനിധി, കൃഷ്ണമൂർത്തി എന്നിവരിൽനിന്നാണ് ടൈപ്പിസ്റ്റായ മോഹൻ കോഴവാങ്ങിയത്. കോഴപ്പണമെല്ലാം മന്ത്രിയുടെ ഓഫീസിൽത്തന്നെ സൂക്ഷിച്ചതു വിവാദമായിരുന്നു. ഇതേത്തുടർനന്ന് മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തിയിരുന്നു.
എന്നാൽ, പണം വാങ്ങിയ സംഭവത്തിൽ തനിക്കു പങ്കില്ലെന്നും ഈ സമയം താൻ ബംഗളൂരുവിലായിരുന്നുവെന്നു പുട്ടരംഗസ്വാമി പറഞ്ഞു. ആന്റി കറപ്ഷൻ ബ്യൂറോയ്ക്കാണ് അന്വേഷണച്ചുമതല.
കർണാടക മന്ത്രിയുടെ ക്ലാർക്ക് 25.76 ലക്ഷം കോഴവാങ്ങി
12:10 AM Jan 09, 2019 | Deepika.com