സാന്പത്തിക സംവരണം തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്

11:52 PM Jan 07, 2019 | Deepika.com
ന്യൂഡൽഹി: മുന്നോക്ക സമുദായങ്ങളിലെ സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസത്തിനും ജോലികൾക്കും 10 ശതമാനം സംവരണം നൽകാനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനം ലോക്സഭാ തെരഞ്ഞെടുപ്പു മുന്നിൽ കണ്ടെന്നു വ്യക്തം. മുന്നോക്ക സമുദായ വോട്ടർമാരെ വശത്താക്കാനുള്ള ബിജെപിയുടെ പൂഴിക്കടകൻ പ്രയോഗം, കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള പ്രതിപക്ഷ പാർട്ടികളെ വെട്ടിലാക്കി.

മധുരിച്ചിട്ട് ഇറക്കാനും വയ്യ, കയ്ച്ചിട്ടു തുപ്പാനും വയ്യ എന്ന നിലയിലാണു കോണ്‍ഗ്രസും സിപിഎമ്മും. തെരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നീക്കത്തെ അതിനാൽ തന്നെ പരസ്യമായി എതിർക്കാനാകാത്ത ഗതികേടിലാണ് കോണ്‍ഗ്രസും ഇടതുപാർട്ടികളും. ഭരണം തീരാറായപ്പോൾ മാത്രമുള്ള കേന്ദ്രനീക്കത്തിനു പിന്നിൽ ആത്മാർഥതയില്ലെന്നും രാഷ്‌ട്രീ യലക്ഷ്യമെന്നും പ്രതിപക്ഷം ആരോപണം ഉയർത്തിയിട്ടുണ്ട്. പാർലമെന്‍റിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം ആവശ്യമുള്ള ഭരണഘടനാ ഭേദഗതി നിയമം സമഗ്രമായി ചർച്ച ചെയ്യാൻ പോലും ഇനി കഴിയില്ല.

പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനം ഇന്ന് അവസാനിക്കുന്നതിന്‍റെ തലേന്നു മാത്രം കേന്ദ്രമന്ത്രിസഭ കൈക്കൊണ്ട തീരുമാനം അതിനാൽ തന്നെ നടപ്പാക്കുന്നതിലേറെ, തെരഞ്ഞെടുപ്പു മുന്നിൽ കണ്ടാണെന്നതിൽ സംശയിക്കാനില്ല. മുന്നോക്കക്കാരിലെ സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായുള്ള 10 ശതമാനം സംവരണത്തിനായുള്ള ഭരണഘടനാ ഭേദഗതി ബിൽ പേരിന് ഇന്ന് പാർലമെന്‍റിൽ അവതരിപ്പിക്കാനും കേന്ദ്രസർക്കാർ തിടുക്കം കൂട്ടും.

ഫെബ്രുവരി അവസാനം നടക്കുന്ന ബജറ്റ് സമ്മേളനത്തിലും ബില്ല് പാസാക്കുക എളുപ്പാകില്ല. എന്നാൽ, പ്രധാന പാർട്ടികൾക്ക് ഇത്തരമൊരു ആവശ്യത്തെ നിരാകരിക്കാനാകില്ലെന്നു മോദിക്ക് അറിയാം. ഇതു തന്നെയാണു അദ്ദേഹത്തിന്‍റെ നീക്കത്തിന്‍റെ കാതൽ. ബിജെപിയും കോണ്‍ഗ്രസും ഇടതുപാർട്ടികളും ചേർന്നാൽ എസ്പി, ബിഎസ്പി, ആർജെഡി, ഡിഎംകെ പോലുള്ള ചില പാർട്ടികൾ എതിർത്താലും ബിൽ പാസാക്കാനാകും.

പിന്നോക്ക, ദളിത്, ആദിവാസി വിഭാഗങ്ങളുടെ 50 ശതമാനം സംവരണ ക്വോട്ട അതേപടി നിലനിർത്തുന്നതിനാൽ ഈ വിഭാഗങ്ങൾക്കും മുന്നോക്ക സംവരണത്തെ പൂർണമായി എതിർക്കാനാകില്ല. എന്നാൽ, ലോകത്ത് ഏതെങ്കിലും രാജ്യത്തും വിദ്യാഭ്യാസ, തൊഴിൽ അവസരങ്ങളുടെ 60 ശതമാനം സംവരണ സീറ്റുകളായി മാറ്റി വയ്ക്കുന്നത് കേട്ടുകേൾവിയില്ലാത്തതാണ്. കഷ്ടപ്പെട്ട് പഠിച്ചു വിജയിക്കുന്ന ഒരു സംവരണ വിഭാഗത്തിലും പെടാത്ത ഭൂരിപക്ഷം വരുന്ന വിഭാഗക്കാരിലെ മെരിറ്റ് ഉള്ള യുവജനങ്ങളുടെ അർഹതപ്പെട്ട അവസരങ്ങളാണ് അവർക്കു നിഷേധിക്കപ്പെടുക.

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ഏറ്റ തിരിച്ചടികളിൽ ഹിന്ദി മേഖലയിലെ മുന്നോക്കക്കാരുടെ അസംതൃപ്തിയും പ്രകടമായിരുന്നു. ബ്രാഹ്മണർ, ബനിയകൾ, ക്രൈസ്തവർ, മുസ്‌ലിംകൾ തുടങ്ങിയവരിലെ സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കെല്ലാം സംവരണത്തിന്‍റെ ഗുണം ഉണ്ടാകുമെന്നു കേന്ദ്ര സാമൂഹ്യനീതി സഹമന്ത്രി വിജയ് സാംപ്ലയുടെ പ്രസ്താവനയിൽ ബിജെപിയുടെ ലക്ഷ്യം വ്യക്തം.

കേരളത്തിലും മുന്നോക്ക സംവരണം അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലെ മുഖ്യവിഷയമാകും. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനുമെതിരേ കടുത്ത നിലപാട് സ്വീകരിച്ച എൻഎസ്എസിനെ തങ്ങളുടെ പക്ഷത്തേക്ക് അടുപ്പിക്കാൻ കേന്ദ്രതീരുമാനം സഹായിക്കുമെന്നാണു ബിജെപി കണക്കുകൂട്ടുന്നത്. നായർ, നന്പൂതിരി, മാരാർ, എഴുത്തച്ചൻ തുടങ്ങിയ സമുദായങ്ങൾക്കു പുറമേ ക്രൈസ്തവരും മുസ്‌ലിംകളും അടക്കമുള്ളവരിലെ സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവരിൽ ഒരു വിഭാഗത്തിന്‍റെയും വോട്ടുകളിൽ ബിജെപി കണ്ണുവയ്ക്കുന്നുണ്ട്.

സിപിഎമ്മും കേരള കോണ്‍ഗ്രസ്-എമ്മും അടക്കമുള്ള പാർട്ടികൾ നേരത്തെതന്നെ മുന്നോക്കക്കാരിലെ സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കു സംവരണം വേണമെന്ന് രാഷ്‌ട്രീ യ പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസും ഇതിന് അനുകൂല നിലപാടാണു സ്വീകരിച്ചിരുന്നത്. പക്ഷേ നാലര വർഷം ഒന്നും ചെയ്യാതിരുന്ന ബിജെപി സർക്കാർ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പായി ഇത്തരമൊരു നീക്കം നടത്തിയതു മറ്റെല്ലാ പാർട്ടികളെയും വെട്ടിലാക്കിയിരിക്കുകയാണ്. ബിജെപിയുടെ ആത്മാർഥതയില്ലായ്മയെ തുറന്നുകാട്ടാനാകും ഇനി പ്രതിപക്ഷ ശ്രമം.

ജോർജ് കള്ളിവയലിൽ