ന്യൂഡൽഹി: മധ്യപ്രദേശിൽ ജോലിചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികൾ സംസ്ഥാനത്തെ യുവാക്കളുടെ തൊഴിൽസാധ്യത ഇല്ലാതാക്കുന്നുവെന്ന മുഖ്യമന്ത്രി കമൽനാഥിന്റെ പ്രസ്താവന വിവാദമുയർത്തി. മധ്യപ്രദേശിൽ ആരംഭിക്കുന്ന വ്യവസായസ്ഥാപനങ്ങളിൽ 70 ശതമാനം ജോലിയും സംസ്ഥാനത്തുള്ളവർക്കു നല്കിയാൽ ആ കന്പനികൾക്ക് സർക്കാർ ഇൻസെന്റീവ് നല്കുമെന്നുംകമൽനാഥ് പ്രസ്താവിച്ചിരുന്നു.
മധ്യപ്രദേശിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾക്കെതിരേ പ്രസ്താവന നടത്തിയ കമൽനാഥ് രാജിവയ്ക്കണമെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി വിശദീകരണം ചോദിക്കണമെന്നും ബിജെപി നേതാവ് ഗിരിരാജ് സിംഗ് ആവശ്യപ്പെട്ടു. കമൽനാഥിനെതിരേ സമാജ്വാദി പാർട്ടി, ആർജെഡി കക്ഷികളും രംഗത്തെത്തി. യുപിയിലെ കാൺപുരിൽ ജനിച്ച കമൽനാഥ് പിന്നീടു മധ്യപ്രദേശിൽ കുടിയേറി യതാണ്.
ഇതരസംസ്ഥാന തൊഴിലാളികൾക്കെതിരേ കമൽനാഥിന്റെ പ്രസ്താവന വിവാദമായി
12:58 AM Dec 19, 2018 | Deepika.com