ബംഗളൂരു: കർണാടകയിലെ മുൻ ബിജെപി മന്ത്രി മുരുകേഷ് നിരാനിയുടെ ഉടമസ്ഥതയിലുള്ള മദ്യനിർമാണശാലയിൽ സ്ഫോടനത്തിൽ നാലു പേർ മരിച്ചു. മൂന്നു പേർക്കു പരിക്കേറ്റു. ബാഗൽകോട്ട് ജില്ലയിലെ മുദോലുള്ള ഫാക്ടറിയിൽ ഇന്നലെ ഉച്ചതിരിഞ്ഞായിരുന്നു സ്ഫോടനമെന്നു പോലീസ് അറിയിച്ചു. മലിനജല സംസ്കരണപ്ലാന്റിന്റെ സുരക്ഷാവാൽവ് തകർന്നാണു സ്ഫോടനമുണ്ടായത്.
പരിക്കേറ്റവർ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്. തന്റെ ഉടമസ്ഥതയിലുള്ള ഫാക്ടറിയിലാണ് അപകടമുണ്ടായതെന്നു മുരുകേഷ് നിരാനി സമ്മതിച്ചു. ഫാക്ടറി കോന്പൗണ്ടിനു പുറത്താണ് അപകടം. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെ നില മെച്ചപ്പെട്ടുവരികയാണെന്നും അദ്ദേഹം അറിയിച്ചു.
കർണാടക മുൻമന്ത്രിയുടെ മദ്യനിർമാണശാലയിൽ സ്ഫോടനം: നാലു മരണം
01:29 AM Dec 17, 2018 | Deepika.com