ന്യൂഡൽഹി: ഈവർഷത്തെ ജ്ഞാനപീഠ പുരസ്കാരം ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരൻ അമിതാവ് ഘോഷിന്. ജ്ഞാനപീഠം ട്രസ്റ്റാണ് അവാർഡ് പ്രഖ്യാപിച്ചത്. വെങ്കല ശില്പം, പ്രശസ്തിപത്രം, പതിനൊന്ന് ലക്ഷം രൂപ എന്നിവ അടങ്ങുന്നതാണ് പുരസ്കാരം.
പ്രധാനമായും ഇംഗ്ലീഷ് ഭാഷയില്‍ എഴുതുന്ന ഒരു ഇന്ത്യന്‍ ബംഗാളി സാഹിത്യകാരനാണ് അറുപത്തിരണ്ടുകാരനായ അമിതാവ് ഘോഷ്. ദ ഷാഡോ ലൈന്‍സ്, ദ ഗ്ലാസ് പാലസ്, ദി ഹംഗ്രി ടൈഡ്, സീ ഓഫ് പോപ്പീസ്, റിവര്‍ ഓഫ് സ്മോക്, ഫ്ളഡ് ഓഫ് ഫയര്‍ (നോവലുകള്‍), ദ കല്‍ക്കട്ട ക്രോമസോം (സയന്‍സ് ഫിക്ഷന്‍), ഇന്‍ ആന്‍ ആന്റീക് ആൻഡ്,ഡാന്‍സിംഗ് ഇന്‍ കംബോഡിയ ആൻഡ് അറ്റ് ലാര്‍ജ് ഇന്‍ ബര്‍മ, ദി ഇമാം ആൻഡ് ദി ഇന്ത്യന്‍ (യാത്രാവിവരണങ്ങള്‍/ഉപന്യാസങ്ങള്‍) എന്നിവയാണു പ്രധാന കൃതികള്‍.
2007ല്‍ പദ്മശ്രീ പുരസ്കാരം ലഭിച്ചു . ഇന്ത്യയിലെ കറുപ്പു കൃഷിയില്‍ നിന്നു തുടങ്ങി ചൈനയുടെ അധഃപതനത്തിനു കാരണമായ കറുപ്പു യുദ്ധം വരെയുള്ള ചരിത്ര പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട സീ ഓഫ് പോപ്പീസ്, റിവര്‍ ഓഫ് സ്മോക്, ഫ്ളഡ് ഓഫ് ഫയര്‍ എന്നീ ഈ മൂന്നു നോവലുകള്‍ ഐബിസ് ത്രയം എന്ന പേരില്‍ അറിയപ്പെടുന്നു. അമിതാവ് ഘോഷിന്റെ കൃതികളിൽ ചരിത്രകാരന്റെയും സാമൂഹ്യ നരവംശശാസ്ത്രജ്ഞന്റെയും അസാധാരണമായ ഇടപെടലുകൾ കൂടിയുണ്ടാവുന്നു. ഇതാണ് അദ്ദേഹത്തിന്റെ കൃതികൾക്ക് ആഴവും പരപ്പും നൽകുന്നതെന്നാണ് പുരസ്കാരസമിതിയുടെ വിലയിരുത്തൽ.
അമിതാവ് ഘോഷിന് ജ്ഞാനപീഠം
01:08 AM Dec 15, 2018 | Deepika.com