ന്യൂഡൽഹി: നരേന്ദ്ര മോദിക്കു പുറമേ തെരഞ്ഞെടുപ്പു നടന്ന സംസ്ഥാനങ്ങളിൽ ബിജെപി താരപ്രചാരകനായി ഇറക്കിയത് ഉത്തർപ്രദേശ് മുഖ്യമന്ത്രിയും വിദ്വേഷപ്രസംഗങ്ങൾക്കു കുപ്രസിദ്ധി നേടിയിട്ടുമുള്ള യോഗി ആദിത്യനാഥിനെയായിരുന്നു.
എന്നാൽ, അഞ്ചു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പു ഫലങ്ങൾ വന്നപ്പോൾ ബിജെപിക്ക് ഏറ്റ കനത്ത പ്രഹരം യോഗി പ്രഭാവത്തിനും കൂടിയുള്ളതായി. യോഗി ആദിത്യനാഥ് അഭിസംബോധന ചെയ്ത റാലികൾ നടന്ന സ്ഥലങ്ങളിൽ 59 ശതമാനത്തോളം സീറ്റുകൾപോലും നേടാനാവാതെ ബിജെപി പിന്നിലേക്ക് പോയി. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിലായി 63 നിയോജക മണ്ഡലങ്ങളിലായിരുന്നു യോഗി പ്രചാരണ പരിപാടികൾ നടത്തിയത്. ഛത്തീസ്ഗഡ് ജനതയാണ് യോഗി ആഥിത്യനാഥിന്റെ പ്രചരണങ്ങളെ ഒരു തരത്തിലും മുഖവിലയ്ക്കെടുക്കാതിരുന്നത്. 24 റാലികളിലാണു യോഗി പങ്കെടുത്തത്. മധ്യപ്രദേശിൽ 13 ഉം രാജസ്ഥാനിൽ 20-ഉം റാലികളിൽ യോഗി പങ്കെടുത്തിരുന്നു. ഇതിൽ 13 നിയോജക മണ്ഡലത്തിൽ മാത്രമാണ് ബിജെപിക്ക് ലീഡ് നിലനിർത്താനായത്.
ദളിത് ഹനുമാൻ പരാമർശം
വർഗീയ കാർഡിറക്കിയും പ്രകോപനപരമായ പ്രസംഗം നടത്തിയും വോട്ട് പിടിക്കാനുള്ള ബിജെപി തന്ത്രങ്ങൾക്ക് ഏറ്റ കനത്ത അടിയാണ് മൂന്ന് സംസ്ഥാനങ്ങളിലും നിഴലിക്കുന്നത്.
യോഗീതന്ത്രം ഫലിച്ചില്ല
01:24 AM Dec 12, 2018 | Deepika.com