ജയ്പുർ: രാജസ്ഥാൻ നിയമസഭയിലേക്ക് വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 74.21 ശതമാനം പേർ സമ്മതിദാനാവകാശം രേഖപ്പെടുത്തി. 199 മണ്ഡലങ്ങളിലായി 3,52,04318 വോട്ടർമാരാണു വോട്ട് ചെയ്തത്.
ഇന്ത്യ-പാക് അതിർത്തിയിലെ ജയ്സാൽമർ ജില്ലയിലാണ് ഉയർന്ന പോളിംഗ്. 84.66 ശതമാനം. 64.84 ശതമാനം പേർ വോട്ട് ചെയ്ത പാലി ജില്ലയിലാണു താഴ്ന്ന പോളിംഗ്.
200 അംഗ സഭയിലെ 199 മണ്ഡലങ്ങളിലേക്കാണു തെരഞ്ഞെടുപ്പ് നടന്നത്. ബിഎസ്പി സ്ഥാനാർഥി ലക്ഷ്മൺ സിംഗ് ചൗധരിയുടെ നിര്യാണത്തെത്തുടർന്ന് ആൽവാർ ജില്ലയിലെ രാംഗഡിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. 2,47,22,448 പുരുഷന്മാരും 2,27,15,086 സ്ത്രീകളും 227 ഭിന്നലിംഗക്കാരും ഉൾപ്പെടെ 4,74, 37,761 വോട്ടർമാരാണുള്ളത്.
രാജസ്ഥാനിൽ 74.21% പോളിംഗ്
01:44 AM Dec 09, 2018 | Deepika.com