കപുർത്തല (പഞ്ചാബ്): ജമ്മുകാഷ്മീരിൽ കഴിഞ്ഞവർഷം 225 ഭീകരർ കൊല്ലപ്പെട്ടതായി നോർത്തേൺ ആർമി കമാൻഡർ ലഫ്. ജനറൽ രൺബീർ സിംഗ്. സർക്കാരും സുരക്ഷാസേനയും ചേർന്നു നടത്തിയ നീക്കങ്ങളാണ് ഇതിനു കാരണമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
ഭീകരരുടെ നീക്കങ്ങളെക്കുറിച്ചു പ്രദേശവാസികൾ സൈന്യ ത്തിനു നൽകിയ വിവരങ്ങളാണ് ഇതിനു സഹായകമായത്. ഭീകരതയോടുള്ള ജനങ്ങളുടെ വൈമുഖ്യമാണ് ഇതു വ്യക്തമാക്കുന്നത്.
ജമ്മു കാഷ്മീരിൽ ശാന്തിയും സുരക്ഷയുമാണ് തങ്ങൾ ലക്ഷ്യം വയ്ക്കുന്നതെന്നും സിംഗ് കൂട്ടിച്ചേർത്തു.
പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു
ജമ്മു: അതിർത്തിയിൽ വീണ്ടും പാക്് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു. നിയന്ത്രണരേഖയിൽ രജൗരിയിലെ സുന്ദർബനി മേഖലയിലാണ് പാക് സൈന്യം ആക്രമണം നടത്തിയത്. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു.
വെടിവയ്പിൽ ആശപായം ഉണ്ടായിട്ടില്ലെന്നു സൈനിക വക്താവ് അറിയിച്ചു.
കഴിഞ്ഞവർഷം കാഷ്മീരിൽ കൊല്ലപ്പെട്ടത് 225 ഭീകരർ
01:44 AM Dec 09, 2018 | Deepika.com