ന്യൂഡൽഹി: വെള്ളിയാഴ്ച റോബർട്ട് വധേരയുടെയും കൂട്ടാളികളുടെയും ഓഫീസുകളിൽ റെയ്ഡ് നടത്തിയതിനു പിന്നാലെ ശനിയാഴ്ച കോൺഗ്രസ് പ്രവർത്തകൻ ജഗദീഷ് ശർമയുടെ വീട്ടിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി)റെയ്ഡ് നടത്തി. വധേരയുടെ അടുത്ത അനുയായിയായ ശർമയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്ത് ഓഫീസിൽ കൊണ്ടുപോയി ചോദ്യംചെയ്തതായും റിപ്പോർട്ടുണ്ട്.
രാഷ്ട്രീയ പക തീർക്കുന്നതിനായി വധേരയെ മോദി സർക്കാർ ആക്രമിക്കുകയാണ്. ഇതിനായി തന്റെ വീട്ടിലും റെയ്ഡ് നടത്തി. തന്നെ ഓഫീസിൽ കൊണ്ടുപോയി ചോദ്യം ചെയ്തു. ശർമ വാർത്താ ചാനലിനോട് പറഞ്ഞു. 2012 ലെ രാജസ്ഥാനിലെ ബിക്കാനീറിൽ നടന്ന ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. വധേരയുടെ ന്യൂഡൽഹി സുഖ്ദേവ് വിഹാറിലെ ഓഫീസിലും സഹായികളുടെ ബംഗളൂരുവിലെ ഓഫീസിലുമാണ് വെള്ളിയാഴ്ച റെയ്ഡ് നടന്നത്. കേസിൽ വധേരയ്ക്കു ഇഡി രണ്ടു തവണ സമൻസ് അയച്ചിരുന്നു. ഹാജരാകാത്തതിനെത്തുടർന്ന് വെള്ളിയാഴ്ച വീണ്ടും സമൻസ് അയച്ചിട്ടുണ്ട്.
2015 സെപ്റ്റംബറിൽ വധേരയുടെ സ്കൈ ലൈറ്റ് ഹോസ്പിറ്റലിനെതിരേ പണത്തട്ടിപ്പ് തടയൽ നിയമപ്രകാരം ഇഡി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 72 ലക്ഷം രൂപയ്ക്കു വാങ്ങിയ 69.55 ഹെക്ടർ 5.15 കോടി രൂപയ്ക്കു വിറ്റെന്നാണ് ഇഡിയുടെ ആരോപണം.
വധേരയുടെ സഹായിയുടെ വീട്ടിലും റെയ്ഡ്
01:44 AM Dec 09, 2018 | Deepika.com