ന്യൂഡൽഹി: സമൂഹത്തെബിജെപി ഭിന്നിപ്പിക്കുന്നു എന്നതുൾപ്പെടെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് ഉത്തർപ്രദേശിൽ നിന്നുള്ള ദളിത് എംപി സാവിത്രി ബായി ഫുലെ പാർട്ടിയിൽ നിന്നു രാജിവച്ചു. ഹനുമാൻ ദളിതനാണെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ പരാമർശത്തെ വിമർശിച്ചതിന് പിന്നാലെയാണ് യുപിയിലെ ബഹ്റാ യിച്ചിൽ നിന്നുള്ള എംപിയായ ബായി ഫുലെ രാജി വച്ചത്. ബിജെപിക്കെതിരേ രൂക്ഷമായ വിമർശനങ്ങളാണു സാവിത്രി ഭായ് ഉന്നയിച്ചത്. ദളിത് വിഭാഗങ്ങൾക്ക് വേണ്ടി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡിസംബർ 23 നു പ്രക്ഷോഭം ആരംഭിക്കും. രാജ്യത്ത് രാമക്ഷേത്രമല്ല, മറിച്ച് ഭരണഘടനയാണു വേണ്ടതെന്നും അവർ പറഞ്ഞു.
ഭരണഘടനാ ശിൽപിയായ ഡോ. അംബേദ്കറുടെ ചരമദിനമായിരുന്നു ഇന്നലെ. ദളിത് വിഭാഗത്തിൽ നിന്നായതുകൊണ്ടു പാർട്ടിക്കുള്ളിൽ തന്റെ ശബ്ദം അടിച്ചമർത്തുകയാണ്. ബിജെപിയിൽ ദളിതർക്കും അവരുടെ അവകാശങ്ങൾക്കുമെതിരേ വലിയ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ബായി ഫുലെ ആരോ പിച്ചു.
യുപിയിലെ ബിജെപി എംപി പാർട്ടിയിൽനിന്നു രാജിവച്ചു
12:43 AM Dec 07, 2018 | Deepika.com