ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികൾക്കുള്ള കോർപറേറ്റ് സംഭാവനകൾക്കായി നരേന്ദ്ര മോദി സർക്കാർ കൊണ്ടു വന്ന തെരഞ്ഞെടുപ്പു ബോണ്ടുകളിൽ തിരിമറിയെന്ന് ആരോപണം. തെരഞ്ഞെടുപ്പു ബോണ്ടുകൾ വഴിയുള്ള സംഭാവനകളുടെ 95 ശതമാനവും ബിജെപിക്കാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ട്.
2018 ഒക്ടോബർ വരെ കന്പനികൾ മൊത്തം 873 കോടി രൂപയുടെ ബോണ്ടുകൾ സംഭാവനക്ക് വേണ്ടി വാങ്ങിയതിൽ 810 കോടിയും പോയത് ബിജെപിയുടെ അക്കൗണ്ടിലേക്കായിരുന്നു. മൊത്തം വിറ്റ ബോണ്ടുകളുടെ 95 ശതമാനം വരും ഇത്.
കഴിഞ്ഞ ബജറ്റിലായിരുന്നു തെരഞ്ഞെടു ബോണ്ടുകൾ എന്ന നിർദേശം മോദി സർക്കാർ കൊണ്ടു വന്നത്. ബോണ്ട് വാങ്ങുന്ന കന്പനികളെ കുറിച്ചും ഏത് പാർട്ടിക്കാണ് അതു നൽകുന്നത് എന്നതും അടക്കം യാതൊരു വിവരവും പുറത്തു വിടില്ലെന്നാണ് കേന്ദ്ര ധനമന്ത്രി അന്ന് പറഞ്ഞിരുന്നത്. 95 ശതമാനം ബോണ്ട് സംഭാവനയും ബിജെപിക്ക് പോകുന്നത് സംഭാവന നൽകുന്നവർക്ക് മറ്റു പാർട്ടികളോട് താത്പര്യമില്ലാത്തത് കൊണ്ടല്ലെന്നും സംഭാവനയുടെ വിശദാംശങ്ങൾ സർക്കാർ അറിയുന്നു എന്നുള്ളതുകൊ ണ്ടാ ണെന്ന് ഓൺ ലൈൻ പോർട്ട ലായ ദി ക്വിന്റ് കണ്ടെത്തി.
സംഭാവനയുടെ വിവരങ്ങൾ മനസിലാകുന്നത് വഴി ബിജെപി രണ്ടു നേട്ടം കൊയ്യുകയാണ്. ഒന്ന് മറ്റു പാർട്ടികൾക്ക് നിയമവിധേയമായി സംഭാവന ലഭിക്കുന്നത് വളരെ കുറയ്ക്കാൻ അവർക്ക് കഴിയുന്നു. എതിർ പാർട്ടികൾക്ക് സംഭാവന നൽകുന്ന കന്പനികളെ വിരട്ടി നിർത്താൻ ഇതുവഴി ബിജെപിക്ക് കഴിയുന്നു. മറ്റൊന്ന്, ബിജെപിക്ക് ഇതു വഴി കൂടു തൽ തുക ലഭിക്കുന്നു. ക്വിന്റ് രണ്ടു ഇലക്ടറൽ ബോണ്ടുകൾ വാങ്ങി ഫോറൻസിക് ലാബുകളിൽ പരിശോധന നടത്തിയപ്പോഴാണ് അവയിൽ രഹസ്യ കോഡ് രേഖപ്പെടുത്തിയ വിവരം പുറത്തു വന്നത്.
തെരഞ്ഞെടുപ്പു ബോണ്ട്: ബിജെപി കോടികൾ കൊയ്യുന്നു
12:43 AM Dec 07, 2018 | Deepika.com