ന്യൂഡൽഹി: ഗുജറാത്ത് കലാപ കേസിൽനിന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരേയുള്ള ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി നവംബർ 26ലേക്ക് മാറ്റി. ഹർജി പരിഗണിക്കുന്നതിനു കൂടുതൽ സമയം ആവശ്യമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. 2002ലെ ഗുജറാത്ത് കലാപത്തിലുള്ള ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊല കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം അവസാനിപ്പിച്ചുള്ള റിപ്പോർട്ടിനെതിരേ കലാപത്തിൽ കൊല്ലപ്പെട്ട കോണ്ഗ്രസ് എംപി എഹസാൻ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി നൽകിയ ഹർജിയാണ് രണ്ടംഗ ബെഞ്ച് ഇന്നലെ പരിഗണിച്ചത്.
അതേസമയം, സാക്കിയ ജാഫ്രി നൽകിയ ഹർജിയിൽ സാമൂഹ്യ പ്രവർത്തക ടീസ്റ്റ സെതൽവാദിനെ രണ്ടാം കക്ഷിയാക്കിയിട്ടുണ്ടെന്നും അതിനാൽ ഹർജി പരിഗണിക്കരുതെന്നും എസ്ഐടിക്കു വേണ്ടി ഹാജരായ മുകുൾ റോഹ്തഗി ആവശ്യപ്പെട്ടു. അത് ഹർജി പരിഗണിക്കുന്പോൾ പരിശോധിക്കാമെന്നു കോടതി മറുപടി നൽകി.
ഗുജറാത്ത് കലാപം മോദിക്ക് ക്ലീൻ ചിറ്റ്; ഹർജി 26ന് പരിഗണിക്കും
12:51 AM Nov 20, 2018 | Deepika.com