ശ്രീനഗർ: കാഷ്മീരിൽ ഇന്നലെ ഒരു യുവാവിനെക്കൂടി ഭീകരർ തട്ടിക്കൊണ്ടു പോയി. ഷോപിയാൻ ജില്ലയിൽനിന്നാണു യുവാവിനെ തട്ടിക്കൊണ്ടുപോയത്. ശനിയാഴ്ച രണ്ടു യുവാക്കളെ തട്ടിക്കൊണ്ടുപോയിരുന്നു.
വ്യാഴാഴ്ചയ്ക്കു ശേഷം ഷോപിയാനിൽനിന്ന് ഏഴു യുവാക്കളെ ഭീകരർ തട്ടിക്കൊണ്ടു പോയിരുന്നു. ഇവരിൽ രണ്ടു പേരെ ഭീകരർ വധിച്ചു. പോലീസിനു വിവരങ്ങൾ കൈമാറിയെന്നാരോപിച്ചായിരുന്നു യുവാക്കളെ വധിച്ചത്. മറ്റ് രണ്ടു പേരെ വിട്ടയച്ചു. മൂന്നു യുവാക്കൾ ഇപ്പോഴും ഭീകരരുടെ പിടിയിലാണ്. ഹുസൈഫ്, നദീം മൻസൂർ എന്നിവരെയാണു ഭീകരർ കൊലപ്പെടുത്തിയത്. പതിനൊന്നാം ക്ലാസ് വിദ്യാർഥിയാണു നദീം മൻസൂർ.
കാഷ്മീരിൽ ഒരു യുവാവിനെക്കൂടി ഭീകരർ തട്ടിക്കൊണ്ടുപോയി
12:40 AM Nov 19, 2018 | Deepika.com