മുംബൈ: പ്രതിഷേധസമരങ്ങൾക്കൊടുവിൽ മറാഠ വിഭാഗത്തിനു മഹാരാഷ്ട്രയിൽ സംവരണം നല്കാൻ തീരുമാനമായി. സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മറാഠകൾക്കു സംവരണം നല്കുമെന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു.
സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്ക വിഭാഗം(സോഷ്യലി ആൻഡ് എജ്യുക്കേഷണലി ബാക്ക്വേഡ് ക്ലാസ്-എസ്ഇബിസി) എന്ന വിഭാഗത്തിലാണു മറാഠകളെ ഉൾപ്പെടുത്തിയിരിക്കുന്നത്. എത്രി ശതമാനം സംവരണമെന്നു തീരുമാനിക്കാൻ കാബിനറ്റ് സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തമഹാരാഷ്ട്രയിലെ ഏറ്റവും പ്രബല സമുദായമായ മറാഠകൾ ജനസംഖ്യയുടെ 30 ശതമാനം വരും. സംവരണം ആവശ്യപ്പെട്ട് മറാഠകൾ നടത്തിയ സമരം പലയിടത്തും അക്രമാസക്തമായിരുന്നു.
മറാഠാ വിഭാഗത്തിനു സംവരണത്തിനു തീരുമാനം
12:38 AM Nov 19, 2018 | Deepika.com