വേളാങ്കണ്ണി: തമിഴ്നാട്ടിൽ വീശിയടിച്ച ഗജ ചുഴലിക്കാറ്റിൽ വേളാങ്കണ്ണി ബസിലിക്കയിലും പരിസരങ്ങളിലും കനത്ത നാശം. പള്ളിയുടെ മകുടത്തിലുള്ള കുരിശു തകർന്നു വീണു. ഒരു മാസം മുൻപ് പള്ളിയോട് ചേർന്ന് നിർമിച്ച ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുരൂപവും കാറ്റിൽ തകർന്നു.
ക്രിസ്തുരൂപത്തിന്റെ കൈകളാണു തകർന്നത്. 75 അടി ഉയരമുള്ള ക്രിസ്തുരൂപം മോർണിംഗ് സ്റ്റാർ പള്ളിയുടെ മുന്നിലാണു സ്ഥാപിച്ചിരിക്കുന്നത്.
ശക്തമായ കാറ്റിൽ പള്ളിയുടെ പരിസരത്തെ നിരവധി മരങ്ങൾ കടപുഴകി വീണു. പള്ളിയോടു ചേർന്നിരിക്കുന്ന കെട്ടിടങ്ങളുടെ മേൽക്കൂരകൾ തകർന്നിട്ടുണ്ട്. മരങ്ങൾ ഒടിഞ്ഞുവീണ് പ്രദേശത്ത് വാഹന ഗതാഗതവും താറുമാറായി.
ഗജ ചുഴലിക്കാറ്റിൽ വേളാങ്കണ്ണി ബസിലിക്കയിലും പരിസരങ്ങളിലും കനത്ത നാശം
12:23 AM Nov 17, 2018 | Deepika.com