ശ്രീ ഹരിക്കോട്ട (ആന്ധ്രാപ്രദേശ്): വാർത്തവിനിമയ ഉപഗ്രഹമായ ജിസാറ്റ്- 29 ഇന്നലെ വൈകുന്നേരം 5. 26 ന് ഭ്രമണപഥത്തിൽ എത്തി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ വിക്ഷേപണത്തറയിൽനിന്ന് ജിഎസ്എൽവി-എംകെത്രി-ഡി2 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം നടത്തിയത്. 27 മണിക്കൂർ നീണ്ട കൗണ്ട്ഡൗണിനു ശേഷം ഇന്നലെ ഉച്ചകഴിഞ്ഞ് 2.50 ന് വിക്ഷേപണ നടപടികൾ ആരംഭിച്ചത്. 5.08 ആണ് റോക്കറ്റ് ജ്വലിപ്പിച്ചത്. 18 മിനിറ്റിനു ശേഷം റോക്കറ്റ് ഉപഗ്രഹത്തെ ഭൂസ്ഥിരഭ്രമണപഥത്തിൽ എത്തിച്ചു.
3,423 കിലോ ഗ്രാം ഭാരമുള്ള ഉപഗ്രഹം കെഎ, കെയു ബാൻഡുകളിലാണു പ്രവർത്തിക്കുക. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും ജമ്മു കാഷ്മീരിന്റെ യും വാർത്താ വിനിമയ ആവശ്യങ്ങൾ നിറവേറ്റുകയാണു ലക്ഷ്യമെന്ന് ഇസ്രോ ചെയർമാൻ കെ. ശിവൻ പറഞ്ഞു.
ഇന്ത്യയുടെ അടുത്ത ചന്ദ്രദൗത്യമായ ചന്ദ്രയാൻ-2 ന്റെ വിക്ഷേപണത്തിനു ജിഎസ്എൽവി- മാർക്ക് രണ്ട് ഉപയോഗിക്കുമെന്ന് ഇസ്രോ വൃത്തങ്ങൾ അറിയിച്ചു.
ഗജ ചുഴലിക്കാറ്റ് വിക്ഷേപണത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയ്ക്കിടെയാണ് വിക്ഷേപണം വിജയരമായി നടത്തി.
ജിസാറ്റ് -29 ഭ്രമണപഥത്തിൽ
12:58 AM Nov 15, 2018 | Deepika.com