ന്യൂഡൽഹി: 2 ജി, എയർസെൽ - മാക്സിസ് ആരോപണങ്ങൾ അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസർ രാജേശ്വർ സിംഗിന് അനുവദിച്ച അവധി റദ്ദാക്കി. എൽഎൽഎം പഠിക്കാൻ രണ്ടുവർഷത്തെ അവധി ഒക്ടോബർ 27-ന് അനുവദിച്ചത് റിട്ടയർ ചെയ്ത ഇഡി ഡയറക്ടർ കർണാൽ സിംഗാണ്. കർണാലിനു പകരം വന്ന ഡയറക്ടർ എസ്.കെ. മിശ്ര കാരണമൊന്നും പറയാതെ അവധി റദ്ദാക്കി.
ധനസെക്രട്ടറി ഹസ്മുഖ് അധ്യക്കെതിരേ രാജേശ്വർ സിംഗ് അയച്ച ഒരു കത്ത് വിവാദമായിരുന്നു. സിംഗിന് അഡീഷണൽ ഡയറക്ടർ പദവിയിലേക്കുള്ള പ്രമോഷൻ ഒരു വർഷത്തിലേറെയായി തടസപ്പെട്ടുകിടക്കുകയാണ്. അതിനിടെ, ഒരു കേസന്വേഷണവുമായി ബന്ധപ്പെട്ടു സിംഗിനു ഗൾഫിൽനിന്നു ലഭിച്ച ഒരു ഫോൺ സന്ദേശത്തെപ്പറ്റി ചാരസംഘടന റോ നല്കിയ രഹസ്യറിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ടിട്ടുണ്ട്.
എൻഫോഴ്സ്മെന്റ് ഓഫീസറുടെ അവധി റദ്ദാക്കി
12:41 AM Nov 13, 2018 | Deepika.com