റായ്പുർ: ഛത്തീസ്ഗഡിൽ ഇന്ന് ഒന്നാംഘട്ട നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കേ മാവോയിസ്റ്റുകളുടെ ആക്രമണത്തിൽ ബിഎസ്എഫ് ഉദ്യോഗസ്ഥനു വീര മൃത്യു. കാങ്കേർ ജില്ലയിലെ വനത്തിലാണു സ്ഫോടനമുണ്ടായത്. തെരഞ്ഞെടുപ്പു ഡ്യൂട്ടിയിലുണ്ടായിരുന്ന ബിഎസ്എഫ് സബ് ഇൻസ്പെക്ടർ മഹേന്ദ്ര സിംഗാണു ബോംബ് സ്ഫോടനത്തിൽ മരിച്ചത്. ബിജാപുർ ജില്ലയിലെ ബേന്ദ്ര വനത്തിൽ മാവോയിസ്റ്റ് യൂണിഫോമിലെത്തിയ ഒരാളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു.
ഛത്തീസ്ഗഡിൽ 15 ദിവസത്തിനുള്ളിലെ നാലാമത്തെ മാവോയിസ്റ്റ് ആക്രമണമാണിത്.
രദർശൻ ചാനലിന്റെ കാമറമാൻ ഉൾപ്പെടെ 13 പേരാണു ഇതുവരെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ഒരു ലക്ഷത്തോളം സുരക്ഷാഭടന്മാരെയാണു ഛത്തീസ്ഗഡിൽ വിന്യസിച്ചിട്ടുള്ളത്.
മാവോയിസ്റ്റ് ആക്രമണത്തിൽ സൈനികനു വീരമൃത്യു
12:46 AM Nov 12, 2018 | Deepika.com