3.6 ലക്ഷം കോടി രൂപ ആവശ്യപ്പെട്ടിട്ടില്ലെന്നു കേന്ദ്രം

12:30 AM Nov 10, 2018 | Deepika.com
ന്യൂഡൽഹി: ധനകമ്മി കുറയ്ക്കാൻ റിസർവ് ബാങ്കിന്‍റെ മിച്ചധനത്തിൽ നിന്നു 3.6 ലക്ഷം കോടി ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രസർക്കാർ. ഇതു സംബന്ധിച്ചു മാധ്യമങ്ങളിലൂടെ പുറത്തുവന്ന വിവരങ്ങൾ അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്നും കേന്ദ്ര സാന്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് പറഞ്ഞു. സർക്കാരിന്‍റെ ബജറ്റ് കണക്ക് ശരിയായ പാതയിലാണെന്നും ഗാർഗ് അവകാശപ്പെട്ടു.

ധനകമ്മി കുറയ്ക്കാൻ സർക്കാരിനു കഴിവില്ലാത്തതു കൊണ്ടാണ് റിസർവ് ബാങ്ക് പിടിച്ചെടുക്കാൻ കേന്ദ്രം ശ്രമിക്കുന്നതെന്നും ഇത്തരം നീക്കങ്ങൾ അടിസ്ഥാനം നശിപ്പിക്കുന്നതാണെന്നും മുൻ ധനമന്ത്രി പി. ചിദംബരം ആരോപിച്ചിരുന്നു. എന്നാൽ, റിസർവ് ബാങ്കിന്‍റെ മൂലധനശേഖരം വർധിപ്പിക്കുന്നതിനു പുതിയ രൂപരേഖ ഉണ്ടാക്കാൻ ചർച്ച നടത്തണമെന്നേ സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളൂ എന്നു ഗാർഗ് അവകാശപ്പെട്ടു.

ധനകമ്മി 3.3 ശതമാനമായി കുറച്ചു കൊണ്ടുവരാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. 2013-14 സാന്പത്തിക വർഷത്തിൽ 5.1 ശതമാനമായിരുന്നു ധനകമ്മി. ബജറ്റിൽ നിർദേശിച്ച കടമെടുപ്പിൽനിന്ന് 70,000 കോടി രൂപ കുറച്ചതായും ഗാർഗ് ചൂണ്ടിക്കാട്ടി.