മധ്യപ്രദേശിൽ ബിജെപിയുടെ പ്രചാരണത്തിനു മാന്ത്രികരും

12:56 AM Oct 22, 2018 | Deepika.com
ഭോപ്പാൽ: മധ്യപ്രദേശിൽ മജീഷ്യന്മാരെ രംഗത്തിറക്കി അധികാരം നിലനിർ‌ത്താൻ ബിജെപിയുടെ ശ്രമം. 15 വർഷം അധികാരത്തിലിരുന്ന പാർട്ടിയുടെ ഭരണനേട്ടങ്ങൾ മജീഷ്യന്മാരെ ഉപയോഗിച്ച് ജനങ്ങളിലെത്തിക്കാനാണു പാർട്ടി ഉദ്ദേശിക്കുന്നതെന്നു മധ്യപ്രദേശ് ബിജെപി വക്താവ് രജനീഷ് അഗർവാൾ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു.

ഓരോ പ്രദേശത്തും മജീഷ്യന്മാരെ ഉപയോഗിച്ചു മാജിക് അവതരിപ്പിക്കാനാണു പരിപാടി. ഗ്രാമീണ മേഖലയിലും ചെറു നഗരപ്രദേശങ്ങളിലുമാണു പ്രധാനമായും ഇവരെ ഉപയോഗിക്കുക. എത്ര മജീഷ്യന്മാരെ പ്രചാരണത്തിന് ഉപയോഗിക്കണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ദിഗ്‌വിജയ് സിംഗിന്‍റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അധികാരത്തിലിരുന്ന 1993 മുതൽ 2003 വരെ സംസ്ഥാനത്തെ റോഡുകൾ, വൈദ്യുതി വിതരണം, അടിസ്ഥാന വികസനം എന്നിവയുടെ അവസ്ഥയും ബിജെപി സർക്കാരിന്‍റെ ഭരണനേട്ടങ്ങളും മാജിക്കിലൂടെ ജനങ്ങളിലെത്തിക്കാനാണു ബിജെപി ഉദ്ദേശിക്കുന്നത്. നവംബർ 28നാണു മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ്. 230 അംഗ സഭയിൽ ബിജെപിക്ക് 165 അംഗങ്ങളുണ്ട്. കോൺഗ്രസിന് 58 അംഗങ്ങളാണുള്ളത്.