അമൃത്‌സർ ട്രെയിൻ ദുരന്തം: പ്രതിഷേധക്കാരെ നീക്കി, ഗതാഗതം പുനരാരംഭിച്ചു

12:56 AM Oct 22, 2018 | Deepika.com
അമൃത്‌സർ:അമൃത്‌സറിലെ ജോദഫടക്കിൽ 59 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടം നടന്ന സ്ഥലത്ത് ദിവസങ്ങളായി തുടർന്ന പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. പഞ്ചാബ് മന്ത്രി നവജോത് സിംഗ് സിദ്ദുവിന്‍റെ രാജിയാവശ്യം ഉൾപ്പെടെ ഉയർത്തിയായിരുന്നു പ്രതിഷേധം. ഇവരെ ബലംപ്രയോഗിച്ചു നീക്കുന്നതിനിടെയുണ്ടായ കല്ലേറിൽ ഒരു പോലീസ് കമാൻഡോയ്ക്കും പത്രഫോട്ടോഗ്രാഫർക്കും പരിക്കേറ്റു.

കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം ദസറ ആഘോഷത്തിനിടെയായിരുന്നു അപകടം. രാവണന്‍റെ കോലം കത്തിക്കുന്നതു കാണാൻ റെയിൽപാളത്തിൽ തടിച്ചുകൂടിയിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. പടക്കത്തിന്‍റെ ശബ്ദംമൂലം ട്രെ‍യിൻ വരുന്നതു ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. അപകടശേഷമാണു സംസ്ഥാനസർക്കാരിനെ പ്രതിക്കൂട്ടിലാക്കി പ്രതിഷേധം കനത്തത്.