ന്യൂഡൽഹി: 14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചിത്രകാരനായ ജതിന് ദാസ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി യുവതിയുടെ വെളിപ്പെടുത്തല്‍. നിഷ ബോറയാണ് ട്വിറ്ററിലൂടെയാണ് പീഡനവിവരം പുറത്തുവിട്ടത്. പേപ്പര്‍ നിര്‍മാണ കമ്പനിയുടെ സഹഉടമ കൂടിയാണ് നിഷ ബോറ. മീ ടൂ ക്യാമ്പയിന്റെ ഭാഗമായി പുറത്തുവന്ന ആരോപണങ്ങളില്‍ ഏറ്റവും പുതിയതാണ് ജതിന് ദാസിനെതിരേയുള്ളത്.
അന്ന് എനിക്ക് 28 വയസായിരുന്നു. ഒരു അത്താഴ വിരുന്നില്‍ പങ്കെടുക്കുന്നതിനിടെ ജതിന് എന്നോട് അദ്ദേഹത്തെ തന്റെ ജോലിക്കാര്യവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ സജ്ജമാക്കുന്നതിന് കുറച്ചു ദിവസത്തേക്ക് അദ്ദേഹത്തെ സഹായിക്കാമോ എന്നു ചോദിച്ചു.
രണ്ടാം ദിവസം മുതല്‍ ഞാന്‍ അദ്ദേഹത്തെ സഹായിക്കാന്‍ പോയി തുടങ്ങി. തന്റെ ഖിദ്കി വില്ലേജിലെ സ്റ്റുഡിയോയില്‍ ആയിരുന്നു ജോലി. അവിടെവച്ച് അയാള്‍ എന്നെ കയറിപ്പിടിക്കുകയായിരുന്നെന്നും നിഷ ട്വിറ്ററിൽ കുറിച്ചു. എന്നാല്‍, ജതിന് ദാസ് ഈ ആരോപണങ്ങളെ എല്ലാം എതിര്‍ത്തു. ജതിൻ ദാസിനെ തള്ളി മകൾ നന്ദിതാ ദാസ് രംഗത്തെത്തിയിട്ടുണ്ട്.
ചിത്രകാരൻ ജതിൻ ദാസും മി ടൂവിൽ കുടങ്ങി
08:34 PM Oct 17, 2018 | Deepika.com