ചെന്നൈ: ഡിഎംകെ നേതാവും തമിഴ്നാട് മുൻ മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായി രുന്ന പരിത്തി ഇളംവഴുതി (58) അന്തരിച്ചു. അണ്ണാഡിഎംകെ ഭരണത്തിലിരുന്ന 1991-96 കാലത്ത് ഡിഎംകെയ്ക്കുവേണ്ടി നിയമസഭയിൽ നടത്തിയ പോരാട്ടത്തിലൂടെയാണു പരിത്തി ഇളംവഴുതി ശ്രദ്ധേയനായത്. രാജീവ് ഗാന്ധിയുടെ വധത്തിനുപിന്നാലെ നടന്ന തെരഞ്ഞെടുപ്പിൽ ഡിഎംകെയുടെ രണ്ടു പ്രതിനിധികൾ മാത്രമാണു നിയമസഭയിലെത്തിയത്.
എന്നിട്ടും സർക്കാരിനെ പലപ്പോഴും സഭയിൽ സമ്മർദത്തിലാക്കാൻ കഴിഞ്ഞു. നിയമസഭയിലെ പോരാട്ടമികവിന്റെ പേരിൽ വീര അഭിമന്യു, ഇന്ദ്രജിത് തുടങ്ങിയ പേരുകളിൽ കരുണാനിധി പ്രശംസ ചൊരിയുകയും ചെയ്തു. 1996ൽ അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ ഡെപ്യൂട്ടി സ്പീക്കർപദവിയും നൽകി. പിന്നീട് മന്ത്രിപദവിയും പരിത്തി ഇളംവഴുതിയെ തേടിയെത്തി.
ഡിഎംകെ നേതാവ് പരിത്തി ഇളംവഴുതി അന്തരിച്ചു
12:44 AM Oct 14, 2018 | Deepika.com