ന്യൂഡൽഹി: ഡൽഹിക്കടുത്ത് ഗുഡ്ഗാവിൽ ജഡ്ജിയുടെ ഭാര്യയെയും മകനെയും സുരക്ഷ ഉദ്യോഗസ്ഥൻ വെടിവച്ചു. അഡീഷണൽ സെഷൻസ് ജഡ്ജ് കൃഷ്ണകാന്ത് ശർമയുടെ ഭാര്യ റിതുവിനും മകൻ ധ്രുവിനുമാണ് വെടിയേറ്റത്. ധ്രുവിന്റെ നില ഗുരുതരമാണ്.
സംഭവത്തിൽ ജഡ്ജിയുടെ ഗൺമാൻ ഹെഡ് കോണ്‍സ്റ്റബിൾ മഹിപാലിനെ പോലീസ് അറസ്റ്റ് ചെയ്തു. ജഡ്ജി മാർക്കറ്റിനകത്തേക്കു പോയ നേരത്താണ് കാറിലിരുന്ന ഭാര്യക്കും മകനും നേർക്കു മഹിപാൽ വെടിയുതർത്തത്.
ജഡ്ജിയുടെ ഭാര്യക്കും മകനും അംഗരക്ഷകന്റെ വെടിയേറ്റു
11:13 PM Oct 13, 2018 | Deepika.com