ന്യൂഡൽഹി: ഭാര്യ കൊല്ലപ്പെട്ട കേസിൽ ടെലിവിഷൻ അവതാരകനും പ്രൊഡ്യൂസറുമായ ഷുഹൈബ് ഇല്യാസിയെ ഡൽഹി ഹൈക്കോടതി വെറുതേ വിട്ടു. 18 വർഷം മുന്പാണ് ഇല്യാസിയുടെ ഭാര്യ അഞ്ജു കൊല്ലപ്പെട്ടത്.
2017 ഡിസംബർ 20ന് വിചാരണക്കോടതി ഇല്യാസിയെ ശിക്ഷിച്ചു. അഞ്ജുവിനെ ഇല്യാസി കൊലപ്പെടുത്തിയശേഷം ആത്മഹത്യയാണെന്നു വരുത്തിത്തീർക്കാൻ ശ്രമിച്ചുവെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. ഇതിനെതിരേ ഇല്യാസി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അച്ഛനെ കുറ്റവിമുക്തമാക്കിയതിൽ സന്തോഷമുണ്ടെന്ന് ഇല്യാസിയുടെ മകൾ ആലിയ പറഞ്ഞു.
ഭാര്യ കൊല്ലപ്പെട്ട കേസിൽ ഷുഹൈബ് ഇല്യാസിയെ വെറുതേ വിട്ടു
02:36 AM Oct 06, 2018 | Deepika.com